തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ ആള് പിടിയില്‍. ചാരാച്ചിറ സ്വദേശിയായ ബാലു(51) ആണ് പിടിയിലായത്. കണ്ട്രോള് റൂമില്‍ വിളിച്ചായിരുന്നു ഭീഷണി. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്ലിഫ് ഹൗസ് റോഡ്, നന്തന്‍കോട് എന്നിവിടങ്ങളില്‍ പോലീസ് വാഹനങ്ങള്‍ തടഞ്ഞതിന്റെ പേരിലായിരുന്നു ഭീഷണി. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ഇയാള്‍ പോലീസ് കണ്ട്രോള് റൂമിലേയ്ക്ക് വിളിച്ചത്. സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തിയത്. മ്യൂസിയം സിഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. മദ്യലഹരിയില്‍ ഇയാള്‍ നേരത്തെ പലരെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read MoreCategory: Top News
പച്ചക്കള്ളം പറയുന്നതാര് ? സ്വപ്നയെ പേടി.! ഇരട്ടി വിശ്വാസം ഇരട്ടച്ചങ്കന് ഇരുട്ടടിയാകുന്നു; നഷ്ടമായത് ഒന്നല്ല, ആറ് സിറ്റിംഗ് സീറ്റുകള്‍
വി. ശ്രീകാന്ത് തിരുവനന്തപുരം: ഇരട്ടി വിശ്വാസം ഇരട്ടച്ചങ്കന് ഇരുട്ടടിയാകുന്നുയെന്നുവേണം കരുതാൻ. അടിയുറച്ച് പറയുന്ന കാര്യങ്ങളിൽ പോലും സംശയത്തിന്റെ നിഴൽ വീഴുന്നു. പ്രതിപക്ഷത്തെ മുഖവിലയ്ക്കെടുക്കാതെ അവർ പറയുന്നതെല്ലാം തെറ്റെന്നുള്ള രീതിയിലാണ് മുഖ്യന്റെ മുന്നോട്ട് പോക്ക്. നിയമസഭയിൽ ഭരിക്കുന്ന കക്ഷിക്കാർ തന്നെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്ന അവസ്ഥ. ഇതെല്ലാം കണ്ടോണ്ടിരിക്കുന്ന ജനങ്ങൾക്ക് സ്വഭാവികമായും തോന്നാം ഇവർ എന്തോ മറയ്ക്കാൻ ശ്രമിക്കുന്നുവെന്ന്. ബാലഗോപാലിന്റെ ബജറ്റും അതിന് ശേഷം നടന്ന തദ്ദേശ ഉപതരെഞ്ഞെടുപ്പിലെ പിന്നോട്ട് പോക്കും ഇടതുപക്ഷത്തെ വല്ലാതെയങ്ങ് ഉലച്ചു കളഞ്ഞിട്ടുണ്ട്. ഒരു കൂസലുമില്ലാതെ പച്ചക്കള്ളം എന്ന ഒറ്റവാക്കിൽ പിടിച്ച് തൂങ്ങി മുഖ്യൻ നടത്തിയ വെല്ലുവിളിക്ക് സ്വപ്ന നൽകിയ മറുപടിയിൽ മുഖ്യന്റെ അടുത്ത നീക്കം ഉറ്റു നോക്കുകയാണ് കേരളം. ഒന്നല്ല ആറെണ്ണം 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതിന് ആറ് സിറ്റിംഗ് സീറ്റുകളാണ് നഷ്ടമായത്. അതിൽ അഞ്ചെണ്ണം പിടിച്ചെടുത്തതാകട്ടെ യുഡിഎഫും തങ്ങളും…
Read Moreകാൻസർ രോഗിയെന്ന വ്യാജേന പണപ്പിരിവ്; വിവിധ ഇടങ്ങളിൽ നിന്നായി പിരിച്ചത് 15 ലക്ഷത്തോളം രൂപ; അടിച്ചുപൊളിച്ച് ജീവിക്കുന്ന തിനിടെ പണികൊടുത്ത് സുഹൃത്തുക്കൾ
തൊടുപുഴ: കാൻസർ രോഗിയെന്ന വ്യാജേന പണപ്പിരിവു നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ ബിജു (45) വിനെയാണ് ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. താൻ കാൻസർ രോഗിയാണെന്ന തരത്തിൽ വ്യാജ സന്ദേശം വാട്സ് ആപ്പ് ഗ്രുപ്പുകൾവഴി പ്രചരിപ്പിച്ചായിരുന്നു ഇയാൾ പണം പിരിച്ചിരുന്നത്. സഹപാഠികളിൽനിന്നും അധ്യാപകരിൽനിന്നും പത്തര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയതായി പോലീസ് പറഞ്ഞു. പാലയിലെ കോളേജിൽ മുന്‍പ് പഠിച്ചിരുന്ന ഇയാൾ ബാച്ചിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു. ഒരു ദിവസം താൻ അർബുദബാധിതനാണെന്നു കാണിച്ച് ഗ്രൂപ്പിൽ ഒരു മെസേജ് അയച്ചു. തുടർന്ന് അമ്മാവനെന്ന് പരിചയപ്പെടുത്തി പ്രായമുള്ള ഒരാൾ ഗ്രൂപ്പംഗങ്ങളെ വിളിച്ച് ബിജു സാന്പത്തിക ബുദ്ധിമുട്ടിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സഹപാഠികൾ ചികിത്സക്കായി പണം പിരിച്ചുതുടങ്ങി. പത്തര ലക്ഷത്തോളം രൂപ പിരിച്ചു നൽകി. ശബ്ദം മാറ്റുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇയാൾ…
Read Moreപട്ടാപ്പകൽ യുവാവിനെ വീട്ടിൽ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി; ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരുടെ വെട്ടിച്ച് കാർവേഗത്തിൽ പാഞ്ഞുപോയി; കണ്ണീർ പൊഴിച്ച് കുടുംബം
കോന്നി: കട്ട നിര്‍മാണ കമ്പനി ഉടമയും ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ യുവാവിനെ ഇന്നോവയില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റും സിമന്റ് കട്ട നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയുമായ കുമ്പഴ വെട്ടുര്‍ സ്വദേശി ചാങ്ങയില്‍ ബാബുക്കുട്ടനെ(39)യാണ് തട്ടിക്കൊണ്ടു പോയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.40ന് പീച്ച് നിറത്തിലുള്ള ഇന്നോവയില്‍ എത്തിയ സംഘമാണ് വെട്ടൂരുള്ള വീട്ടില്‍ നിന്നു ബാബുക്കുട്ടനെ ബലമായി പിടിച്ചു കയറ്റിക്കൊണ്ടു പോയത്. ബഹളം ശ്രദ്ധയില്‍പെട്ട നാട്ടുകാർ കല്ലെടുത്തെറിഞ്ഞതോടെ വാഹനത്തിന്റ പിന്നിലെ ഗ്ലാസ് തകർന്നെങ്കിലും നിർത്താതെ ഓടിച്ചുപോയി. കാര്‍ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. ബാബുക്കുട്ടന് ആരുമായും പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. സാമ്പത്തിക പ്രശ്നമുള്ളതായും അറിവില്ല. മലയാലപ്പുഴ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കോന്നി, പത്തനംതിട്ട ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. വാഹനത്തിന്റെ നന്പർ…
Read Moreകോഴിക്കോട്ടെ ‘ഇൻസ്റ്റഗ്രാം കാമുകി’ നാലു കുട്ടികളുടെ അമ്മ! പ്രണയിനിയെ കണ്ട് ഞെട്ടി 22കാരൻ; ഒടുവില്‍…
കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പ്രണയത്തിലായ കാമുകിയെ നേരിൽ കണ്ടപ്പോൾ കാമുകന്റെ ‘കിളിപാറി’. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പരസ്പരം ഒന്നിക്കാനായി 22കാരനെ തേടിയെത്തിയത് നാലു കുട്ടികളുടെ അമ്മയായ വീട്ടമ്മ. കാമുകന്റെ പ്രായമുള്ള ഒരു മകനും വീട്ടമ്മക്കുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാമുകിയെ കണ്ട ഞെട്ടലിൽ നിന്ന് കാമുകൻ ഇതുവരെ മുക്തനായിട്ടില്ല. യുവാവ് അയച്ചുകൊടുത്ത ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയുള്ള പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇരുവരും നേരിട്ടു കണ്ടിട്ടില്ലായിരുന്നു. അമ്മയുടെ പ്രായമുള്ള കാമുകിയെ കണ്ടതോടെ യുവാവ് ഞെട്ടി. മറ്റ് വഴികൾ ഇല്ലാത്തതിനാൽ യുവാവും കുടുംബവും അവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. യുവാവിനൊപ്പം പുതിയ ജീവിതം തുടങ്ങണമെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ കാമുകൻ അലമുറയിട്ടു പൊട്ടിക്കരഞ്ഞു. കാമുകന് മകന്റെ പ്രായമേയുള്ളൂ എന്ന് മനസ്സിലാക്കിയിട്ടും ബന്ധത്തിൽനിന്ന് പിന്മാറാൻ വീട്ടമ്മ തയാറാവാഞ്ഞതോടെ യുവാവിന്റെ വീട്ടുകാർ പൊലീസിനെ…
Read Moreടാപ്പിലെ വെള്ളത്തിൽ മുഖം കഴുകിയപ്പോൾ…! തലച്ചോറിനെ കാർന്നുതിന്നുന്ന അമീബ ഒരാളുടെ ജീവൻ കവർന്നു; ജാഗ്രത
ഫ്ലോറിഡ: തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ ഒരാളുടെ കൂടി ജീവൻ കവർന്നു. തെക്കുപടിഞ്ഞാറൻ ഫ്ലോറിഡ സ്വദേശിയാണ് മരിച്ചത്. പ്രാദേശിക ജലവിതരണ സംവിധാനത്തിലൂടെയാണു അമീബ ഇയാളിൽ എത്തിയതെന്നാണ് നിഗമനം. മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ടാപ്പിലെ വെള്ളത്തിൽ മുഖം കഴുകിയപ്പോൾ മൂക്കിലേക്ക് വെള്ളം കയറിയാണ് അണുബാധയുണ്ടായതെന്ന് ഫ്ലോറിഡയിലെ ഷാർലറ്റ് കൗണ്ടിയിലെ ആരോഗ്യ വിദഗ്ധർ പറയുന്നു. നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന അപകടകാരിയായ അമീബ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും. ചൂടുള്ള തടാകങ്ങളിലും നദികളിലും മറ്റുമാണ് അമീബ കാണപ്പെടുന്നത്. ഈ സ്ഥലങ്ങളിൽ നീന്തുമ്പോൾ ആളുകൾ വേഗത്തിൽ രോഗബാധിതരാകും. ചൂടുള്ള തടാകങ്ങളിലും നദികളിലും മറ്റുമാണ് അമീബ കാണപ്പെടുന്നത്. ഈ സ്ഥലങ്ങളിൽ നീന്തുമ്പോൾ ആളുകൾ വേഗത്തിൽ രോഗബാധിതരാകും. തലവേദന, പനി, ഛർദി, ബാലൻസ് നഷ്ടപ്പെടൽ, ഭ്രമാത്മകത എന്നിവയാണു പ്രാഥമിക ലക്ഷണങ്ങൾ. 1962 മുതൽ അമേരിക്കയിൽ 145…
Read Moreഅവിനാശിനെ അവശനാകുവോളം റാഗ് ചെയ്തു;ആശുപത്രിയിലെ പരിശോധനയിൽ വൃക്കയ്ക്ക് തകരാർ; നാട്ടകം പോളിടെക്നിക് കോളജിലെ റാഗിംഗ് കേസിലെ പ്രതികൾക്ക് രണ്ടുവർഷം കഠിന തടവ്
കോട്ടയം: നാട്ടകം പോളിടെക്നിക് കോളജിലെ ജൂണിയര്‍ വിദ്യാര്‍ഥികളെ റാഗിംഗ് ചെയ്ത ഒമ്പത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയും. സീനിയര്‍ വിദ്യാര്‍ഥികളായ അഭിലാഷ് ബാബു, എസ്. മനു, റെയ്സണ്‍, ജെറിന് കെ. പൗലോസ്, കെ.എം. ശരണ്‍, പ്രവീണ്‍, ജയപ്രകാശ്, പി. നിഥിന്, കെ. ശരത് ജോ എന്നിവരെ രണ്ടു വര്‍ഷം തടവിനും 12,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. ഹരികുമാര്‍ ഉത്തരവായത്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് മാസം അധിക തടവ് അനുഭവിക്കണം. പ്രതികളില്‍നിന്ന് ഊടാക്കുന്ന തുകയില്‍ 50,000 രൂപ അവിനാശിനു കൈമാറണം. 2016 ഡിസംബര്‍ രണ്ടിനു രാത്രിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. റിഗിംഗിനിരയായ ഒമ്പത് വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളും പ്രതികളെല്ലാം സീനിയേഴ്സുമായിരുന്നു. കോളജ് ഹോസ്റ്റലില്‍ നടന്ന റാംഗിംഗില്‍ ഒരു വിദ്യാര്‍ഥിയുടെ നില ഗുരതരമായിരുന്നു. വെള്ളിയാഴ്ചദിനം വീട്ടില്‍ പോകുന്ന വിദ്യാര്‍ഥികളോട്…
Read Moreവനിതാ ഡോക്ടറെ കോഴിക്കാട്ടെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച് പുരുഷ നഴ്സ് ! നഗ്നചിത്രം പ്രചരിപ്പിച്ചു; പ്രതി പിടിയില്‍…
ഡോക്ടറെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച ശേഷം സ്വകാര്യചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്പുരുഷ നഴ്സ് അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ ജോലിചെയ്യുന്ന തൃശ്ശൂര്‍ സ്വദേശിയായ നഴ്സ് നിഷാം ബാബു (24)വിനെയാണ് വനിതാ ഡോക്ടറുടെ പരാതിയില്‍ കസബ പോലീസ് പിടികൂടിയത്. മൈസൂരുവിലെ ആശുപത്രിയിലെ മലയാളി ഡോക്ടറാണ് പരാതിക്കാരി. നേരത്തേ മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. കോയമ്പത്തൂരില്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനംചെയ്ത് ഡോക്ടറെ കോഴിക്കോട് നഗരത്തില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. നഗരത്തിലെ സ്വകാര്യലോഡ്ജില്‍ വെച്ച് ഡിസംബറിലായിരുന്നു ആദ്യ സംഭവം. ഇതിന്റെ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തി ജനുവരിയിലും ഫെബ്രുവരിയിലുമായി വീണ്ടും അഞ്ചുതവണ മൈസൂരുവിലെ വിവിധ ലോഡ്ജുകളില്‍ പീഡനം തുടര്‍ന്നു. ഫോണിലൂടെ ശല്യം തുടരുകയും ലോഡ്ജിലെത്തണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തതോടെ സഹികെട്ട് നഴ്സിന്റെ മൊബൈല്‍ നമ്പര്‍ ഡോക്ടര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഡോക്ടറുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍…
Read Moreആ ഫോട്ടോകള്‍ കൈവശമുണ്ട്! രവീന്ദ്രന് സ്ത്രീകളെ വില്‍പ്പനച്ചരക്കായി കാണുന്നവന്; തുറന്നടിച്ച് സ്വപ്ന
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത് പച്ചക്കള്ളമെന്ന് സ്വപ്ന സുരേഷ്. പിണറായി വിജയനുമായി പല തവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ അടക്കം തന്റെ പക്കലുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പുറത്തു വന്ന ചാറ്റുകളെല്ലാം സത്യമാണ്. മുഖ്യമന്ത്രിയുടെ ബിസനസ് ആവശ്യങ്ങള്‍ക്കായി പലതവണ വിദേശയാത്രകള്‍ നടത്തിയെന്നും സ്വപ്ന പറഞ്ഞു. സ്ത്രീകളെ വില്‍പ്പന ചരക്കായി കാണുന്ന ആളാണ് സിഎം രവീന്ദ്രന്. കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സ്വപ്ന ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, ലൈഫ് മിഷന് അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. മാര്‍ച്ച് ഏഴിന് ഹാജരാകാനാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ നോട്ടീസ് കൈമാറിയെങ്കിലും നിയമസഭ ചേരുന്നതിനാല്‍ എത്താന്‍ സാധിക്കില്ലെന്നായിരുന്നു രവീന്ദ്രന്റെ നിലപാട്. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ്…
Read Moreനഗ്നചിത്രം ഭര്‍ത്താവിനെ കാട്ടുമെന്ന് ഭീഷണി, പീഡനം! തട്ടിയെടുത്തത് പണവും സ്വര്‍ണവും കാറും; ടെക്നോപാര്‍ക്കിലെ ഡ്രൈവര്‍ പിടിയില്‍
തിരുവനന്തപുരം: പീഡനക്കേസിലെ പ്രതി തിരുവനന്തപുരം വട്ടപ്പാറ പൊലീസിന്റെ പിടിയിലായി. 45 കാരിയായ വീട്ടമ്മയെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ വച്ച് പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും കാറും തട്ടിയെടുത്തെന്ന കേസിലാണ് പ്രതിയായ അൻസർ എന്ന യുവാവിനെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് പ്രതി 12 ലക്ഷം രൂപയും 19 പവൻ സ്വര്‍ണവും കാറും തട്ടിയെടുത്തെന്നാണ് പരാതി. ടെക്നോപാര്‍ക്കിലെ ഡ്രൈവറാണ് പ്രതിയായ അൻസർ. കേസിൽ അറസ്റ്റിലായ അൻസറിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ സ്ഥാപനം നടത്തുകയായിരുന്ന 45 കാരിയെ മൂന്നുവര്‍ഷം മുമ്പാണ് തേക്കട കന്യാകുളങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന അൻസര്‍ പരിചയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവരുമായി അൻസർ പരിചയം സ്ഥാപിച്ചത്. പിന്നീട് പതിയെ ഇവരുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുകയായിരുന്നു പ്രതി. ഇവരുടെ സ്ഥാപനത്തിലെത്തി സൗഹൃദം കൂടുതൽ ഉറപ്പാക്കിയ ശേഷമായിരുന്നു പ്രതി പീഡനവും ഭീഷണിപ്പെടുത്തി പണം…
Read More