അയര്‍ക്കുന്നം: ബിഎസ്പി പ്രാദേശിക നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം കഞ്ചാവ് മാഫിയ സംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണെന്ന് പ്രദേശവാസികള്‍. ഇന്നലെ രാവിലെയാണ് തിരുവഞ്ചൂര്‍ വന്നല്ലൂര്‍ക്കര കോളനിയില്‍ ഇലവുങ്കല്‍ ഷൈജു (49)വിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പ്രദേശവാസികളായ രണ്ടു പേർ അയര്‍ക്കുന്നം പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഈ പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ ശല്യത്തെക്കുറിച്ചു നാട്ടുകാര്‍ നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടികളുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. മരണപ്പെട്ട ഷൈജു വാര്ക്കത്തൊഴിലാളിയാണ്. ജോലി കഴിഞ്ഞ് അയര്‍ക്കുന്നത്ത് ബിഎസ്പിയുടെ പോസ്റ്റര്‍ ഒട്ടിച്ചതിനുശേഷം തിരികെ വീട്ടിലേക്കു വരുമ്പോഴാണ് സംഭവം. ഇവിടെ മദ്യപിച്ചിരുന്ന രണ്ടംഗ സംഘവുമായി വാക്കേറ്റമുണ്ടായതായും പോലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഷൈജുവിന്റെ തലയ്ക്കു ഹെല്‍മറ്റു കൊണ്ടുള്ള അടിയേറ്റിട്ടുണ്ട്. അയര്‍ക്കുന്നം, തിരുവഞ്ചൂര്‍ പ്രദേശത്തെ കഞ്ചാവ്, മയക്കുമരുന്ന് മാഫികള്ക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
Read MoreCategory: Top News
ഞാന്‍ കുറ്റം ചെയ്തതായി സമ്മതിക്കുന്നു, എന്നാൽ…! 13 കാരന്റെ കുഞ്ഞിനെ പ്രസവിച്ച് 31 കാരി; കോടതി വിധിയോട് പ്രതികരിച്ച് ആൺകുട്ടിയുടെ അമ്മ
വാഷിങ്ടൺ: 13 കാരന്റെ കുഞ്ഞിനെ പ്രസവിച്ച 31 കാരിയെ വെറുതെ വിട്ട് കോടതി. ആൻഡ്രിയ സെറാനോ എന്ന യുവതിയ്ക്കാണ് 13 വയസുകാരനുമായുള്ള ലൈംഗിക ബന്ധത്തിൽ കുഞ്ഞ് ജനിച്ചത്. 2022 ൽ റിപ്പോർട്ട് ചെയ്ത കേസിൽ ലൈംഗികാതിക്രമമുൾപ്പടെയുള്ള കുറ്റം ഇവർക്കെതിരെ ചുമത്തപ്പെട്ടിരുന്നു. കുറ്റം ചെയ്തതായി സമ്മതിക്കുന്നു, എന്നാൽ ജയിലിൽ ഇടരുതെന്നായിരുന്നു ആന്‍ഡ്രിയയുടെ അഭിഭാഷകന് വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കേസിന്റെ നടപടികൾ നടന്നു കൊണ്ടിരിക്കെ ഇവർ ഒരു ആൺകുഞ്ഞിനു ജന്മം നൽകി. എന്നാൽ വെറുതെവിട്ട ഉത്തരവ് അംഗീകരിക്കാനാവില്ലെന്നു പ്രതികരിച്ച് ആൺകുട്ടിയുടെ അമ്മ രംഗത്തെത്തി. “എന്റെ മകന്റെ കുട്ടിക്കാലമാണ് നഷ്ടമായത്. അവന് ഈ ചെറുപ്രായത്തിൽ കുഞ്ഞിന്റെ അച്ഛനായിരിക്കുകയാണ്. അവന് ഒരു ഇരയാണ്. ജീവിതകാലം മുഴുവന്‍ ഈ ട്രോമയുമായി ജീവിക്കണ്ടി വരില്ലെ..?? പീഡിപ്പിക്കപ്പെട്ടത് ഒരു കൊച്ചു പെൺകുട്ടിയും പീഡിപ്പിച്ചത് ഒരു യുവാവുമായിരുന്നുവെങ്കിൽ സാഹചര്യം മാറിമറിയില്ലായിരുന്നോ..?? ഇരയാക്കപ്പെട്ടത് ഒരു പെൺകുട്ടിയല്ലാത്തതിനാൽ അല്ലെ എന്റെ മകന്…
Read Moreഇതോ ദൈവത്തിന്റെ സ്വന്തം നാട് ! യോഗ അഭ്യസിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച വൈദ്യൻ പിടിയിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് യോഗ അഭ്യസിക്കാനെത്തിയ ബെൽജിയം സ്വദേശിനിയെ പീഡിപ്പിച്ച വൈദ്യൻ പിടിയിൽ. കോട്ടൂർ സ്വദേശി ഷാജി(44)യെയാണ് നെയ്യാർ ഡാം പോലീസ് അറസ്റ്റ് ചെയ്തത്. യോഗ പഠിക്കാന്‍ മൂന്ന് മാസം മുന്‍പാണ് ബെല്‍ജിയം സ്വദേശിയായ യുവതി തിരുവനന്തപുരത്ത് എത്തിയത്. കഴിഞ്ഞമാസം നെയ്യാർ ഡാമിലെ ഹോം സ്റ്റേയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം മുതലാക്കി സ്വന്തം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്ക് ഇയാള്‍ യുവതിയെ ക്ഷണിച്ച് വരുത്തിയ ശേഷം ഇവിടെ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അസുഖബാധിതയായി കാട്ടാക്കടയിലെത്തി ചികിത്സ തേടിയ യുവതി ഡോക്ടറോടാണ് സംഭവത്തെക്കുറിച്ച് പറഞ്ഞത്. യുവതി യോഗ പഠിക്കാനെത്തിയ യോഗാ പരിശീലന കേന്ദ്രത്തിലെ അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. യുവതിയുടെ മൊഴിയെടുത്ത പോലീസ് ഷാജിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreആ രതിചേച്ചിയല്ല ഈ രതിചേച്ചി! രതിമോളും രഞ്ജിനിയും ഹണിട്രാപ്പിലൂടെ കുടുക്കാന്‍ ശ്രമിച്ചത് സ്വന്തം ബന്ധുവിനെ; വൈക്കത്ത് പാളിപ്പോയ ഹണിട്രാപ്പ് ഇങ്ങനെ…
വൈക്കം: യുവാവിനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവതിയടക്കം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. വെച്ചൂര്‍ ശാസ്തക്കുളം കുന്നപ്പള്ളില്‍ രതിമോള്‍ (ഷീബ 49), ഓണംതുരുത്ത് പടിപ്പുരയില്‍ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ ധന്‍സ് (39) എന്നിവരെയാണു വൈക്കം പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ മൂവരും ചേര്‍ന്ന് വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്കനെയാണ് ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. രതിമോള്‍ റൂഫ് വര്‍ക്ക് ജോലി ചെയ്യുന്ന ഇയാളെ ഇവരുടെ വീടിന്റെ സമീപത്തുള്ള വീട്ടില്‍ ജോലി ഉണ്ടെന്നും ഇത് നോക്കുവാന്‍ വരണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി. തുടര്‍ന്ന് വീട്ടിലെത്തിയ സമയം ആ വീട്ടുകാര്‍ പുറത്തുപോയിരിക്കുകയാണെന്നും അവര്‍ വന്നിട്ട് നോക്കാമെന്ന് പറഞ്ഞ് ഇയാളെ അടുത്ത മുറിയില്‍ ഇരുത്തുകയായിരുന്നു. തുടര്‍ന്ന് രഞ്ജിനി നഗ്നയായി മധ്യവയസ്കന്റെ മുറിയിലേക്ക് കടക്കുകയും ഈ സമയം കൂട്ടാളിയായ ധന്‍സ് മുറിയില്‍…
Read Moreകൊല്ലണമെന്ന് ഉദ്ദേശം, രക്ഷകരായി പോളക്കൂട്ടം അണിനിരന്നു..! കുളത്തിലേക്ക് വലിച്ചെറിയപ്പെട്ട ‘ഗംഗ’ പുതുജീവനിലേക്ക്…
ലക്നോ: കുളത്തിലേക്ക് വലിച്ചെറിയപ്പെട്ട “ഗംഗ’യ്ക്ക് രക്ഷയായി പോളക്കൂട്ടം അണിനിരന്നപ്പോൾ പിറവി കൊണ്ടത് പുതുജീവൻ! ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. ഖതാവ ഗ്രാമത്തിലെ കുളത്തിൽ വ്യാഴാഴ്ചയാണ് രണ്ട് ദിവസം പ്രായമായ പെൺകുട്ടിയെ കണ്ടെത്തിയത്. കരയിൽ നിന്ന് 15 അടി ദൂരത്തുള്ള പോളക്കൂട്ടത്തിനിടെ കുരുങ്ങിനിൽക്കുകയായിരുന്നു കുട്ടി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുട്ടിയെ ആരോ കുളത്തിലേക്ക് എറിയുകയായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ കുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പരിക്കുകൾ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യപരിശോധനയിൽ വ്യക്തമായതായും കുട്ടിക്ക് ഗംഗ എന്ന് പേര് നൽകിയതായും അധികൃതർ അറിയിച്ചു. ഗംഗയുടെ ബന്ധുക്കൾക്ക് എത്തിച്ചേരാനായി 72 മണിക്കൂർ സാവകാശം നൽകുമെന്നും അവകാശികൾ എത്തിയില്ലെങ്കിൽ കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Moreകൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്! ഞായറാഴ്ച പൊതുജനങ്ങള്‍ വീടിന് പുറത്തിറങ്ങരുത്; കളക്ടര്‍ രേണുരാജ് ഉന്നതതല യോഗത്തിനുശേഷം പറഞ്ഞത് ഇങ്ങനെ…
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാൻ കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിക്കുമെന്ന് ജില്ലാ കളക്ടർ. ഞായറാഴ്ച പൊതുജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവു എന്നും എറണാകുളം ജില്ലാ കളക്ടർ രേണുരാജ് ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. തീ അണക്കാൻ ആവശ്യമായ വെള്ളമെടുക്കാൻ ശക്തിയുള്ള മോട്ടറുകൾ ആവശ്യമുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലുള്ള രണ്ട് മോട്ടറുകൾ ഇന്ന് തന്നെ ജില്ലയിൽ എത്തിക്കും. ഇതിനു പുറമെ ആവശ്യമായ ഡീസൽ പമ്പുകളും എത്തിക്കും. ഞായറാഴ്ച പകൽ സമയങ്ങളിൽ ബ്രഹ്മപുരവും ചുറ്റുപാടുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുക. അല്ലാത്തപക്ഷം വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടണമെന്നും കളക്ടർ അറിയിച്ചു. കടകളും സ്ഥാപനങ്ങളും അടച്ചിടാൻ കർശന നിർദേശം നൽകില്ലെങ്കിലും ഞായറാഴ്ച ആയതിനാൽ കഴിവതും അടച്ചിട്ടാൽ ആളുകൾക്ക് പുറത്തിറങ്ങേണ്ട സാഹചര്യം കുറയും. പൊതുജനങ്ങളും സ്ഥാപന ഉടമകളും സഹകരിക്കണമെന്നും കളക്ടർ…
Read Moreഇത്രയും മതിയോ പ്രതിപക്ഷം! ഇപ്പോഴത്തെ ഭരണപക്ഷമാണ് നിലവിൽ പ്രതിപക്ഷമായിരുന്നതെങ്കിൽ എന്തായിരിക്കും സ്ഥിതി ? പ്രതിപക്ഷ നേതാവ് മാറി പക്ഷേ…
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഭരണപക്ഷത്തിനെതിരെ നിരന്തരം ആരോപണങ്ങളുമായി മുന്നോട്ടുവന്നെങ്കിലും ഭരണം വീണ്ടും ഇടതുപക്ഷത്തേക്ക് ചേർന്നത് കോൺഗ്രസിന് തിരിച്ചടിയായി. ചെന്നിത്തല ഹരിപ്പാട്ട് നിന്നും ജയിച്ച് കയറിയിട്ടും പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടു. പകരം എത്തിയ വീറുറ്റ നേതാവ് വി.ഡി.സതീശന് പക്ഷേ വീറോടെ പ്രതിപക്ഷത്തെ മുന്നോട്ട് നയിക്കാനും ഭരണപക്ഷത്തെ ഒന്ന് പിടിച്ചുലയ്ക്കാനും സാധിക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ ഉറപ്പിച്ച് പറയാൻ പറ്റില്ലായെന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. ഭരണപക്ഷത്തെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കാൻ ജനദ്രോഹ ബജറ്റിനെതിരെ ആഞ്ഞടിക്കേണ്ട ചുമതല പ്രതിപക്ഷത്തിന് ഉണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഭരണപക്ഷം തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നു. പ്രതിപക്ഷം ഞങ്ങൾ പ്രതിഷേധിച്ചിട്ടുണ്ടെന്ന് വരുത്തി തീർത്ത് മുന്നോട്ട് പോകുന്നു. കഥ അതോടെ തീർന്നു. മാത്യു കുഴൽനാടനും ഷാഫി പറന്പിലും കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭയിൽ കത്തിക്കയറിയ മാത്യു കുഴൽനാടനും ഷാഫി പറന്പിലും ജനങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങളെങ്കിലും ചോദിച്ചു,…
Read Moreഭർത്താവില്ലാത്ത സമയം നോക്കി കൊന്നത് അഞ്ചു മക്കളെ; കോടതിവാദങ്ങൾക്കൊടുവിൽ ജീവപര്യന്തം; മക്കളെ കൊലപ്പെടുത്തിയ തീയതിയിൽ അമ്മയ്ക്ക് ദയാവധം
ജനീവ: അഞ്ചു മക്കളെ കൊലപ്പെടുത്തിയ ബൽജിയം വനിതയെ ദയാവധത്തിന് വിധേയയാക്കി. 56കാരിയായ ഹെർമിറ്റെയാണ് ദയാവധത്തിന് വിധേയയായത്. 2007 ഫെബ്രുവരി 28നായിരുന്നു ഭർത്താവില്ലാത്ത സമയത്ത് മൂന്നു മുതൽ 14 വയസുവരെ പ്രായമുള്ള നാലു പെൺമക്കളടക്കം അഞ്ചു മക്കളെ ഹെർമിറ്റെ വധിച്ചത്. തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2008ൽ ഹെർമിറ്റെയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. ഹെർമിറ്റെയ്ക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും ജയിലിലേക്കയയ്ക്കരുതെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും നിഷേധിച്ചു. ജയിലിൽ കഴിയവേ ചികിത്സിച്ചിരുന്ന സൈക്കാട്രിസ്റ്റിനെതിരേ 2010ൽ ഹെർമിറ്റെ പരാതി നൽകി. കൊലപാതകം തടയാൻ സൈക്കാട്രിസ്റ്റിനായില്ലെന്നും മൂന്നു മില്യൻ യൂറോ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസ്. എന്നാൽ പത്ത് വർഷത്തിനുശേഷം കേസ് ഹെർമിറ്റെ ഉപേക്ഷിച്ചു. 2019ൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് ദയാവധത്തിന് അപേക്ഷ നൽകുകയായിരുന്നു. കുട്ടികൾ കൊല്ലപ്പെട്ട ഫെബ്രുവരി 28 തന്നെയായിരുന്നു മരണത്തിനായി ഹെർമിറ്റെ തെരഞ്ഞെടുത്തത്. 2022ൽ മാത്രം 2,966 പേർ ബൽജിയത്തിൽ…
Read Moreവാഴ്ത്തലും പുകഴ്ത്തലും മാത്രമുള്ള പാർട്ടി; വി.എം സുധീരനെക്കുറിച്ച് പറഞ്ഞത് മറ്റൊന്ന്; വിവാദ പ്രസംഗത്തിൽ എം.കെ. രാഘവന് എതിരേ നടപടി
കോഴിക്കോട്: വിവാദ പ്രസംഗത്തിന്റെ പേരില്‍ എം.കെ.രാഘവന് എംപിയോടു കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തേക്കും. ഇതിന്റെ ഭാഗമായി ഉടനെത്തന്നെ വിശദീകരണം തേടും. രാഘവന്റെ നിലപാടിനെതിരേ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉൾപ്പെടെ രംഗത്തെത്തി. രാഘവനെതിരേ നടപടി വേണമെന്നാണ് കോഴിക്കോട് ഡിസിസിയുടെ റിപ്പോര്‍ട്ട്. വിമര്‍ശനവും വിയോജിപ്പും പറ്റില്ലെന്നും വാഴ്ത്തലും പുകഴ്ത്തലും മാത്രമുള്ള അവസ്ഥയിലേക്ക് പാര്‍ട്ടി മാറിയെന്നുമാണ് കോഴിക്കോട്ട് ഇന്നലെ രാവിലെ നടന്ന പരിപാടിയില്‍ രാഘവന് പറഞ്ഞത്. പ്രസംഗം സംബന്ധിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍കുമാര്‍ നല്കിയ റിപ്പോര്‍ട്ടിന്റ് അടിസ്ഥാനത്തിലായിരിക്കും വിശദീകരണ നോട്ടീസ്. പ്രസംഗത്തെക്കുറിച്ച് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പ്രവീണ്‍കുമാറിനോടു റിപ്പോര്‍ട്ട് തേടിയിരുന്നു. രാത്രിയില്‍ തന്നെ ഡിസിസി പ്രസിഡന്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തെ അപമാനിക്കാനാണ് രാഘവന് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ പൊതുവേദിയില്‍ പറഞ്ഞത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍…
Read Moreതീവരുന്നേ ഓടിക്കോളോ…ഞങ്ങള്‍ ഇറങ്ങി ഓടി… തീ പടര്‍ന്നത് ഞൊടിയിടയില്‍; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; ഞെട്ടല്‍ വിട്ടുമാറാതെ വാകത്താനത്തെ തൊഴിലാളികള്‍
ബെന്നി ചിറയില്‍ വാകത്താനം: ഞങ്ങള്‍ ഉച്ചഭക്ഷണം കഴിഞ്ഞ് ഫാക്ടറിയോടു ചേര്‍ന്നുള്ള ഷെഡില്‍ വിശ്രമിക്കുകയായിരുന്നു. തീ പടരുന്നതായി സഹതൊഴിലാളിയായ രാധാകൃഷ്ണന് അലറി വിളിച്ചുപറയുന്നതുകേട്ടപ്പോള് ആദ്യമൊന്നും മനസിലായില്ല, വീണ്ടും രാധാകൃഷ്ണന് ബഹളം വയ്ക്കുന്നതു കേട്ടപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റ് വാതിലിലൂടെ ഷെഡിനു പുറത്തേക്കു നോക്കി. രാധാകൃഷ്ണനും ബീഹാര്‍ സ്വദേശിയായ ബീര്‍ബലും ഫാക്ടറിക്കു ചുറ്റും നിലവിളിച്ചുകൊണ്ട് ഓടുന്നു. ഫാക്ടറിയിലേക്കു തീ പടരുന്നു. ആകെ പുകപടലം. എന്തൊക്കെയോ പൊട്ടിത്തെറിക്കുന്ന ശബ്ദം. അധികം താമസിയാതെ ഫാക്ടറിയുടെ മേല്‍ക്കൂരയിലൂടെ തീപ്പന്തം ഉയരുന്നതുപോലെ തോന്നി. ഫാക്ടറിയിലെ സിമന്റ് ഇഷ്ടികകള്‍ പൊട്ടിത്തെറിച്ച് താഴേക്കു വീഴുന്നു. ഞങ്ങള്‍ ഇരുന്ന ഷെഡിലേക്കും തീപടര്‍ന്നു കയറി. ഇടക്ക് രാധാകൃഷ്ണന്റെ പതറിയ ശബ്ദം കേട്ടു. തീവരുന്നേ ഓടിക്കോളോ…ഞങ്ങള്‍ ഇറങ്ങി ഓടി.. കണ്ണില്‍ ഇരുട്ടുകയറിയ പ്രതീതി.. നിമിഷനേരത്തിനകം എല്ലാം എരിഞ്ഞമര്‍ന്നു. വാകത്താനം പാറപ്പാട്ടുപടി മറുങ്ങോടി ഭാഗത്ത് ഇന്നലെ ഉച്ചക്ക് അഗ്നിയിലമര്‍ന്ന മയൂര പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരായ തൃക്കടിത്താനം…
Read More