സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും അനുമതിയില്ല ! കോവിഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കാനില്ലെന്ന നിലപാടില്‍ കേന്ദ്രം…

രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ക്ക് അടിയന്തരമായി അനുമതി നല്‍കാനില്ലെന്ന് നിലപാടെടുത്ത് കേന്ദ്ര സര്‍ക്കാര്‍.സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവര്‍ നിര്‍മ്മിച്ച വാക്സിനുകളുടെ അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ നിരസിക്കുകയായിരുന്നു. ഇരുവരുടേയും വാക്സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല.

ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിര്‍മ്മാതാക്കളായ ആസ്ട്ര സെനേക്കയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മ്മാണം നടത്തുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, വാക്സിനുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. അതേ സമയം ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് യുകെ അംഗീകാരം നല്‍കിയിരുന്നു.

യുകെയാണ് വാക്സിന് അംഗീകാരം നല്‍കിയ ആദ്യ രാജ്യം. സാധാരണ റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കാമെന്നതിനാല്‍ ഓക്സ്ഫെഡ് വാക്സിന് ഫൈസര്‍, മൊഡേണ വാക്സിനുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ -72 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടതുണ്ട്.

Related posts

Leave a Comment