അവസാനത്തെ വഴിയും അടഞ്ഞു..! ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിഷാമിന് മാനസികരോഗമുണ്ടെന്ന ബന്ധു ക്കളുടെ വാദം പൊളിയുന്നു; മാനസിക പ്രശ്ന ങ്ങൾ ഒന്നുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിഷാമിന് മാനസികാരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. നിഷാമിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ ഹർജി പരിഗണിച്ച് കോടതി മാനസികാരോഗ്യ പ്രശ്നുണ്ടോയെന്ന് പരിശോധിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കോടതി നിർദ്ദേശപ്രകാരം പരിശോധന നടത്തിയ മെഡിക്കൽ ബോർഡ് സംഘം ഇയാൾക്ക് യാതൊരു കുഴപ്പവുമില്ലെന്നും മാനസികരോഗിയാണെന്ന വാദം തെറ്റാണെന്നും റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

സർക്കാർ റിപ്പോർട്ട് പരിശോധിച്ച കോടതി മെഡിക്കൽ ബോർഡിന്‍റെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതിനിടെ റിപ്പോർട്ട് കോടതി വിളിച്ചുവരുത്തിയെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത മാധ്യമങ്ങളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കോടതി മെഡിക്കൽ റിപ്പോർട്ട് വിളിച്ചുവരുത്തിയിട്ടില്ല. റിപ്പോർട്ടിലെ വിവരങ്ങൾ പ്രദ്ധീകരിച്ച നടപടി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.

Related posts