വിലക്കുറവിന്‍റെ വലിയ ലഹരി തേടി മാഹിയിലേക്ക് യുവാക്കളുടെ ഒഴുക്ക്; വരുന്നത് കൊള്ളം പക്ഷേ, കുടിച്ചു കൂത്താടരുത്; പിടിച്ച് അകത്തിടുമെന്ന് പോലീസ്

മാഹി: മാഹിയിൽ മദ്യപിച്ച് അക്രമം നടത്തുന്നവർക്കെതിരെയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെയും കർശന നടപടികൾക്ക് ഒരുങ്ങി മാഹി പോലീസ്.

വധശ്രമങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ പതിവായ സാഹചര്യത്തിലാണ് പോലീസ് നീക്കം. മാഹിയിൽ മദ്യത്തിന് കേരളത്തിലേക്കാൾ വില കുറവായതിനാൽ വിവിധ ഭാഗങ്ങളിൽനിന്ന് ഏറെപ്പേരാണ് ദിവസവും ഇവിടെയെത്തുന്നത്.

അതിനിടെ പന്തക്കൽ മാക്കുനി ഗോൾഡൻ റോക്ക് ബാറിലെ മാനേജർ വിഷ്ണുവിനെ തലയ്ക്ക് കല്ലു കൊണ്ട് കുത്തി വധിക്കാൻ ശ്രമിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരു ദേലർകട്ട സ്വദേശി അബൂബക്കർ ആണ് അറസ്റ്റിലായത്. പാനൂർ ചെണ്ടയാട് സ്വദേശിഅമൽരാജ് എന്ന അമ്പോച്ചൻ, പാനൂർ കൂരാറ സ്വദേശി സനീഷ്മം എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

ബാറിൽ മദ്യപിച്ച സംഘത്തോടെ ബിൽ അടയ്ക്കാൻ പറഞ്ഞതോടെ പ്രകോപിതരായ പ്രതികൾ കല്ലെട‌ുത്ത് വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു.

വധശ്രമത്തിനാണ് പ്രതികൾക്കെതിരേ പോലീസ് കേസെടുത്തത്. വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ മാഹി കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

Related posts

Leave a Comment