അയാള്‍ നിങ്ങളുടെ പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നതിനാല്‍ എനിക്ക് നീതികിട്ടാന്‍ 20 വര്‍ഷമെടുത്തേക്കാം ! സ്റ്റാലിനോട് പൊട്ടിത്തെറിച്ച് ചിന്മയി…

ലൈംഗികപീഡനാരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനെതിരേ നടപടിയെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെട്ട് ഗായിക ചിന്മയി ശ്രീപദ.

ട്വിറ്ററിലൂടെയാണ് ഗായിക തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചിന്മയിയുടെ വാക്കുകള്‍ ഇങ്ങനെ…ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇന്ത്യയില്‍ ഓരോ പോക്‌സോ കേസ് വരുമ്പോഴും പീഡകരെ നിങ്ങള്‍ പിന്തുണയ്ക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു.

പല മേഖലകളിലും സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ നിലവിലില്ല. പ്രത്യേകിച്ച് സിനിമാ മേഖലയില്‍. പതിനേഴിലധികം സ്ത്രീകള്‍ വൈരമുത്തുവിനെതിരെ പീഡന പരാതി ഉന്നയിച്ചിട്ടും അയാള്‍ക്കെതിരെ നടപടിയെടുക്കാത്തത് അയാള്‍ താങ്കളുടെ പാര്‍ട്ടിയുമായും പ്രവര്‍ത്തകരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതുകൊണ്ടു തന്നെയാണ്.

തനിക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കാന്‍ വൈരമുത്തു ശ്രമിക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള സ്ത്രീകളുടെ ജീവിതം നശിപ്പിക്കുകയാണ് അയാള്‍.

ഇതൊക്കെ നിങ്ങളുടെ മൂക്കിനു താഴെ നടക്കുന്ന കാര്യങ്ങളാണ്. എന്നിട്ടും നിങ്ങളുടെ പാര്‍ട്ടി അതിനു കൂട്ടുനില്‍ക്കുന്നു.

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം. അല്ലാതെ വൈരമുത്തുവിനും ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനും മാത്രമായി പ്രത്യേക നിയമസംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തരുത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ സിനിമാ മേഖലയില്‍ വിലക്ക് നേരിടുകയാണ്. എനിക്ക് ബന്ധങ്ങളോ സ്വാധീനമോ ഇല്ലാത്തതിനാല്‍ ഈ രാജ്യത്തു നിന്നു നീതി ലഭിക്കാന്‍ ഇനിയും 20 വര്‍ഷം കൂടി എടുത്തേക്കാം.

പക്ഷേ കാലമെത്ര കഴിഞ്ഞാലും പോരോടാനുള്ള ശക്തി എനിക്കുണ്ട്. ഞാന്‍ നിശബ്ദയാകില്ല’, ചിന്മയി കുറിച്ചു.

ചിന്മയിയുടെ പോസ്റ്റ് ഇതിനകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തുന്നത്. സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളില്‍ പ്രധാനിയാണ് ചിന്മയി ശ്രീപദ.

2018ല്‍ വൈരമുത്തുവിനെതിരെ ഗായിക പരാതി നല്‍കുകയായിരുന്നു. സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തി.

സംഭവം തമിഴ് സിനിമാ-സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇപ്പോഴും വിലക്ക് തുടരുകയാണ്.

Related posts

Leave a Comment