ട്വന്‍റി 20 സമ്മാനവുമായി ക്രിസ്മസ്-ന്യൂ ഇയർ ബംപർ’; ഒന്നും രണ്ടും സമ്മാനം  20 കോടി; 400 രൂപയുടെ ടിക്കറ്റിൽ ഒളിഞ്ഞിരിക്കുന്ന മറ്റ് സമ്മാനങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: ട്വന്‍റി 20 ക്രിക്കറ്റിനേക്കാൾ ആവേശമുറപ്പാക്കിയാണ് ട്വന്‍റി 20 സമ്മാനഘടനയുള്ള 2023-24ലെ ക്രിസ്മസ് ന്യൂ ഇയർ ബംപറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കളം പിടിക്കാനെത്തുന്നത്.

മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്‍റെ സ്ഥാനത്ത് ഇക്കുറി ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി തന്നെ. പക്ഷേ അത് ഭാഗ്യാന്വേഷികളിലെ 20 പേർക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്. ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്‍റുമാർക്ക് രണ്ടു കോടി വീതം കമ്മീഷനും നൽകും.

30 പേർക്ക് 10 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി. ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേർക്ക് മൂന്നു ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുന്ന അഞ്ചാം സമ്മാനവും (ആകെ നാൽപതു ലക്ഷം ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതൽ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

3,88,840 സമ്മാനങ്ങളായിരുന്നു കഴിഞ്ഞ വർഷത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപറിന് ഉണ്ടായിരുന്നത്. മുൻ വർഷത്തേക്കാൾ 3,02,460 സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്മസ്-ന്യൂ ഇയർ ബംപറിൽ കൂട്ടിച്ചേർത്തിരിക്കുന്നത്.

ഇതോടെ ഇക്കുറിയുള്ളത് ആകെ 6,91,300 സമ്മാനങ്ങൾ.312.50 രൂപ ടിക്കറ്റ് വിലയും 28 ശതമാനം ജിഎസ്ടിയും ചേർത്ത് 400 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്‍റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നന്പരുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും.

ഏജന്‍റുമാർക്ക് ടിക്കറ്റ് വിൽപന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇൻസന്‍റീവ് നൽകും. ഏറ്റവുമധികം ടിക്കറ്റ് വിൽപനയ്ക്കായി ഏടുക്കുന്ന ഏജന്‍റുമാർക്ക് സ്പെഷൽ ഇൻസെന്‍റീവായി 35,000 രൂപയും സെക്കൻഡ്, രണ്ടാമത്തെയും മൂന്നാമത്തെയും കൂടിയ പർച്ചേസർമാർക്ക് യഥാക്രമം 20,000 രൂപയും 15,000 രൂപയും നൽകും.

Related posts

Leave a Comment