ജോലി ഭാരത്തെ തുടുർന്നുള്ള മാനസിക പീഡനത്തിൽ എസ്ഐ കുഴഞ്ഞു വീണു; സിഐയുടെ ഒറ്റയാൻ തീരുമാനങ്ങൾക്കെതിരെ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്കിടയിൽ അതൃപ്തി


കോഴിക്കോട്: അമിത ജോലി ഭാരത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലം എസ് ഐ കുഴഞ്ഞ് വീണതായി പരാതി. കൊയിലാണ്ടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ. സുനിൽ കുമാർ ആണ് ജോലിക്കിടെ കുഴഞ്ഞു വീണത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ എസ് ഐക്ക് അമിത രക്ത സമ്മർദ്ദമുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വിശ്രമം ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചു.

അർഹതപ്പെട്ട ഡ്യൂട്ടി ഓഫും അത്യാവശ്യകാര്യത്തിനായി ലീവും സിഐ അനുവദിക്കാറില്ലെന്ന് എസ്ഐ പറഞ്ഞു.ഇലക്ഷൻ ഡ്യൂട്ടിയോട് അനുബന്ധിച്ചാണ് സുനിൽ കുമാർ കൊയിലാണ്ടിയിൽ എത്തിയത്.

പത്ത് പെറ്റികേസ് രജിസ്റ്റർ ചെയ്ത ശേഷം സ്റ്റേഷനിൽ കയറിയാൽ മതിയെന്ന് സിഐ പറഞ്ഞതോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് എസ്ഐ പറഞ്ഞു.

സിഐയുടെ ഒറ്റയാൻ തീരുമാനങ്ങൾക്കെതിരെ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്കിടയിൽ അതൃപ്തി നിലനിൽക്കുന്നതിനിടെയാണ് ഡ്യൂട്ടിയിലുള്ള എസ് ഐ പരാതിയുമായി രംഗത്തെത്തിയത്.

Related posts

Leave a Comment