വാടകയ്ക്ക് നല്‍കിയ വസ്തുവില്‍ ഉടമയ്ക്ക്നിയമവിരുദ്ധമായി പ്രവേശിക്കാനാവില്ല; വാടകക്കാരന് നേരെ അതിക്രമം കാട്ടിയ വീട്ടുടമയ്ക്ക് ഒരു വർഷം തടവും പിഴയും

കൊച്ചി: മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്ന വസ്തുവില്‍ ഉടമയ്ക്ക് പോലും ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ നിയമവിരുദ്ധമായി പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.വാടകക്കാരന്‍റെ മുറിയില്‍ അതിക്രമിച്ചു കയറി വീട് നശിപ്പിച്ച വീട്ടുടമസ്ഥന് എതിരെയുള്ള കുറ്റം ശരിവച്ചാണ് ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യന്‍റെ ഉത്തരവ്.

കുറ്റാരോപിതന്‍ മുറിയുടെ ഉടമയാണെന്നതുകൊണ്ട് നിയമവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്താല്‍ അയാള്‍ക്ക് ക്രിമിനല്‍ ബാധ്യതയില്‍ നിന്ന് മുക്തി നേടാനാവില്ലെന്ന് കോടതി പറഞ്ഞു.വിചാരണ കോടതിയും അപ്പീല്‍ കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശി ദാമോദരന്‍ എന്നയാള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വാടകക്കാരന്റെ വീട്ടുപകരണങ്ങള്‍ വലിച്ചെറിഞ്ഞ് 10,000 രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് കേസ്. ഐപിസിയിലെ സെക്ഷന്‍ 454 (വീട്ടില്‍ അതിക്രമിച്ചു കടക്കല്‍). 427 (അമ്പത് രൂപ വരെ നാശനഷ്ടമുണ്ടാക്കുന്ന ദുഷ്പ്രവൃത്തി) എന്നീ വകുപ്പുകള്‍ പ്രകാരം ഉടമ കുറ്റക്കാരനാണെന്ന് കോടതികള്‍ കണ്ടെത്തി .

സെക്ഷന്‍ 454 പ്രകാരമുള്ള കുറ്റത്തിന് വിചാരണ കോടതി അദ്ദേഹത്തിന് ഒരു വര്‍ഷം തടവും 2,000 രൂപ പിഴയും വിധിച്ചു. സെക്ഷന്‍ 427 പ്രകാരമുള്ള കുറ്റത്തിന് കോടതി ആറ് മാസവും 1000 രൂപ പിഴയും വിധിച്ചു. വാടകക്കാരന് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകളില്‍ അപാകതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എന്നാല്‍, കേസിന്‍റെ സ്വഭാവം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള തര്‍ക്കമായതിനാലും, ഹര്‍ജിക്കാരന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്തതിനാലും, ശിക്ഷയില്‍ ഇളവ് വരുത്തുന്നത് ഉചിതമാണെന്ന് കോടതി വിലയിരുത്തി. അതിനാല്‍ കോടതി പിരിയും വരെ തടവും 15,000 രൂപ നഷ്ടപരിഹാരവും എന്ന തരത്തില്‍ ശിക്ഷ ഹൈക്കോടതി കുറച്ചു.

Related posts

Leave a Comment