ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ആസൂത്രിതം; സിപിഎം സംസ്ഥാന- ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഇഡി


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, ആസൂത്രിതമാണെന്നും സിപിഎമ്മിലെ സംസ്ഥാന- ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ഇ.ഡി റിപ്പോർട്ട്.

ഭരണഘടനാ സ്ഥാപനമായ ഇഡി യെ ആക്രമിച്ചതിനുപിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് ഇഡി യുടെ നിരീക്ഷണം. ഇക്കാര്യങ്ങള്‍ വിശദമാക്കി ഇഡി ഡയറക്ടറേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇഡി യെ ആക്രമിച്ച കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുമൊയെന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.

നിലവില്‍ ഈ കേസില്‍ 26 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

Related posts

Leave a Comment