പത്തനംതിട്ട: രാഷ്ട്രീയം പറഞ്ഞ് വിജയിക്കാന്‍ കഴിയില്ലെന്നത് കൊണ്ട് മുഖം മൂടിയിട്ട് സോഷ്യല്‍മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്. കഴിഞ്ഞ അഞ്ച് വര്‍ഷവും സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തിയവർ തന്നെയാണ് ഇതിനു പിന്നിൽ.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ആക്രമണം വര്‍ധിച്ചതായും അധിക്ഷേപങ്ങള്‍ കൊണ്ട് തന്റെ സോഷ്യല്‍മീഡിയ പേജുകള്‍ നിറയുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.കുളനട, മെഴുവേലി പഞ്ചായത്തുകളിലായിരുന്നു വീണാ ജോര്‍ജിന്റെ ഇന്നലത്തെ പര്യടനം.
രാവിലെ കൈപ്പുഴ കൊട്ടാരത്തില്പ്പടിയില് നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. ആർ. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു 43 കേന്ദ്രങ്ങളിലെയും സ്വീകരണം. ഇലവുംതിട്ടയില്‍ സമാപിച്ചു.
എം.വി. സഞ്ജു, ടി.വി സ്റ്റാലിൻ, കെ.സി. രാജഗോപാല്‍, സുനിത കുര്യൻ, ടി. പി. സതീഷ് കുമാർ, മാത്യു മരോട്ടില്മൂട്ടില്, ജോണ്‍ വി. തോമസ്, പി.ബി. സതീഷ്കുമാർ, രാജു കടകരപ്പള്ളി, വി.സി. അനില്‍കുമാർ, വി. പി. രാജേശ്വരന് നായർ, പോള്‍ രാജന്, സായി റാം പുഷ്പൻ, ജോസ് വര്‍ഗീസ്, കെ. ശിവന്‍കുട്ടി, വി.സി തോമസ്, സാവിത്രി ഭദ്രൻ, സവിത അജയകുമാര്‍, വി. വിനോദ്, വി. ആർ. സജി കുമാര്‍, വി.എസ്. അനീഷ് കുമാർ, കെ.പി വിശ്വംഭരന്, അനു ഫിലിപ്പ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. കോഴഞ്ചേരി, മല്ലപ്പുഴശേരി പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം.
