സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ പഞ്ചാബി ദമ്പതികൾക്ക് കൂത്താട്ടുകുളത്ത് സ്വീകരണം; കേരളം ഏറെ ആകർഷിച്ചെന്ന് ദമ്പതികൾ


കൂത്താട്ടുകുളം: സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ പഞ്ചാബ് സ്വദേശികളായ ദന്പതികൾക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നൽകി.

കിംഗ് ആൻഡ് ക്വീൻ വ്ളോഗിംഗ് ജോഡികളായ അമരീത്പാൽ സിംഗും, ഭാര്യ അമൻ കൗറുമാണ് കാഷ്മീരിലേക്കുള്ള യാത്രയ്ക്കിടയിൽ കൂത്താട്ടുകുളത്തെത്തിയത്.

രണ്ട് വർഷത്തിനിടെ ഇന്ത്യ ചുറ്റി കാണുക എന്ന ലക്ഷ്യത്തോടെ 2021 ഡിസംബറിൽ പഞ്ചാബിൽ നിന്ന് ആരംഭിച്ച യാത്ര ആറു സംസ്ഥാനങ്ങൾ പിന്നിട്ടാണ് കേരളത്തിലെത്തിയത്.

ഇന്നലെ ഉച്ചയോടെ കൂത്താട്ടുകുളത്തെത്തിയ ദന്പതികൾക്ക് സൈക്ലിംഗ് ക്ലബ് ഭാരവാഹികൾ സ്വീകരണം നൽകി. സൈക്കിൾ ക്ലബ് അംഗമായ എൻ. വിനോദ് ഇരുവരെയും മാലയിട്ട് സ്വീകരിച്ചു.

രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട് കേരളത്തിൽ എത്തിയ ദന്പതികൾ ഏറെ സന്തോഷത്തിലാണ്.

കേരളത്തിലെ പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതിയും ഗ്രാമീണ റോഡുകളും മലകളും ഏറെ ആകർഷിച്ചതായി ഇവർ പറഞ്ഞു. കേരളത്തിൽ എത്തിയിട്ട് ഇന്നലെ 15 ദിവസം പിന്നിട്ടു.

കേരളത്തിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നും അവരുടെ സഹായത്താൽ പലസ്ഥലങ്ങളിലും സുരക്ഷിതമായി താമസിച്ച് വിശ്രമിച്ചാണ് യാത്ര തുടരുന്നതെന്നും ഇവർ പറഞ്ഞു.

ഉച്ചഭക്ഷണത്തിനുശേഷം കൂത്താട്ടുകുളത്തുനിന്നു യാത്രതിരിച്ച ദന്പതികൾ കാഷ്മീർ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.

Related posts

Leave a Comment