ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികൻ തെറിച്ച് വീണത് കാറിന് മുകളിലേക്ക്; കാറുടമ മൃതദേഹവുമായി സഞ്ചരിച്ചത് 18 കിലോമീറ്ററോളം

പതിനെട്ട് കിലോമീറ്ററോളം കാറിന് മുകളിൽ മൃതദേഹവുമായി സഞ്ചരിച്ച് കാറുടമ. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് സംഭവം. ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. തുടർന്ന് ബൈക്ക് യാത്രക്കാരന്‍റെ മൃതദേഹവുമായി പതിനെട്ട് കിലോമീറ്ററാണ് കാർ സഞ്ചരിച്ചത്.

ഓടിക്കൊണ്ടിരിക്കുന്ന ടൊയോട്ട ഇന്നോവയുടെ മുകളിൽ മൃതദേഹം കണ്ടതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ വാഹനം പോലീസ് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറും ബൈക്കും അപകടത്തിൽ പെട്ടതായി പോലീസ് കണ്ടെത്തുന്നത്. അന്വേഷണത്തിൽ ബൈക്ക് ഓടിച്ചിരുന്ന യെരിസാമിയാണ് കൊല്ലപ്പെട്ടത്.

പോലീസ് വിവരം അറിഞ്ഞതിന് പിന്നാലെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Related posts

Leave a Comment