എന്നെ സുഖിപ്പിക്കാൻ വേണ്ടി ഒന്നും പറയില്ല;തന്‍റെ ഏറ്റവും വലിയ വിമർശകയെപ്പറ്റി ദുൽഖർ സൽമാൻ


ശക്തരായ സ്ത്രീകൾക്കൊപ്പമാണ് താൻ വളർന്നു വന്നത്. ഒന്ന് ചേച്ചിയും, മറ്റേത് ഉമ്മച്ചിയും. വാപ്പച്ചിയുടെ അടുത്തുനിന്ന് ഒന്നും ആർജിക്കാൻ കഴിഞ്ഞില്ല എന്നല്ല.

വാപ്പ പലതിരക്കുകളിൽ ആയിരുന്നപ്പോഴൊക്കെ എന്‍റെ ലൈഫ് ഇങ്ങനെ ആയിരുന്നു. അമാൽ കൂടി വന്നതോടെ കുടുംബം മുഴുവനായി വളർന്നു. ഇപ്പോൾ ഒരാൾ കൂടി വന്നു, മറിയം.

ലോക്ക്ഡൗൺ സമയത്ത് എന്‍റെ 90 വയസുള്ള മുത്തശിയും തങ്ങളുടെ വീട്ടിൽ വന്നു താമസിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് കുടുംബം ഒരു സ്ത്രീ സാമ്രാജ്യം പോലെ ആയിരുന്നു.

ഇവരൊക്കെ ഓരോ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോഴും, വീട്ടുകാര്യങ്ങൾ നോക്കുന്നത് കാണുമ്പോഴും അതിശയമാണ് തോന്നിയിട്ടുള്ളത്.

തങ്ങളുടെ കുടുംബത്തിന്‍റെ കണ്ണികൾ ഉറപ്പിക്കുന്നതിൽ അവർക്കുള്ള പങ്ക് വലുതാണ്. ഭാര്യ അമാലാണ് എന്‍റെ ഏറ്റവും വലിയ വിമർശക.

അവൾക്ക് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. പുള്ളിക്കാരിയുടെ അഭിപ്രായങ്ങൾ വളരെ സത്യസന്ധവുമാണ്.

എന്നെ സുഖിപ്പിക്കാൻ വേണ്ടി ഒന്നും പറയില്ല. ആ സത്യസന്ധത കൊണ്ടുതന്നെ പലകാര്യങ്ങളിലും അമാലിനെ താൻ ആശ്രയിക്കാറുണ്ട്. –ദുൽഖർ സൽമാൻ

Related posts

Leave a Comment