ദിലീപ്, സെല്‍ നമ്പര്‍ 2/ 523, സബ് ജയില്‍, ആലുവ! ദിലീപിന്റെ പേരില്‍ ആലുവ സബ് ജയിലിലേയ്ക്ക് കത്തുകളുടെ പ്രവാഹം; ജാമ്യം നില്‍ക്കാന്‍ താത്പര്യമറിയിച്ചും ആളുകള്‍

yujyjfjkkജയിലില്‍ റിമാന്‍ഡിലായിട്ടും ദിലീപിനെ ആളുകള്‍ മറന്നിട്ടില്ല എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി കത്തുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. നടനെ എതിര്‍ത്തും അനുകൂലിച്ചും മുപ്പതോളം കത്തുകളാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എത്തിയത്. ഇതില്‍ രണ്ടെണ്ണം റജിസ്‌റ്റേഡ് തപാലാണ്. ഭൂരിഭാഗം കത്തുകളിലെയും വിലാസം ഒന്നുതന്നെയാണെന്ന പ്രത്യേകതയുമുണ്ട്. ദിലീപ്, സെല്‍ നമ്പര്‍ 2/ 523, സബ് ജയില്‍, ആലുവ. ഒരു കത്തിന്റെ പുറത്തു ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്നതിനൊപ്പം ബ്രാക്കറ്റില്‍ ‘ഇപ്പോള്‍ ആലുവ സബ് ജയില്‍’ എന്നും കുറിച്ചിരിക്കുന്നു. സാധാരണ കവറുകളും ഇന്‍ലന്‍ഡും പോസ്റ്റ് കാര്‍ഡുമൊക്കെയാണ് കത്തയയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാത്തിലും മതിയായ സ്റ്റാംപുമുണ്ട്.

റജിസ്‌ട്രേഡ് തപാലുകള്‍ ജയിലധികൃതര്‍ ദിലീപിനെക്കൊണ്ടു തന്നെ ഒപ്പിടീച്ചു വാങ്ങിച്ചു. കത്തുകള്‍ സൂപ്രണ്ട് വായിച്ച ശേഷം തടവുകാര്‍ക്കു കൊടുക്കുകയാണു രീതി. എന്നാല്‍, ദിലീപ് ഇവ വായിക്കാന്‍ താല്‍പര്യം കാട്ടാത്തതിനാല്‍ ഓഫീസില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പുറത്തിറങ്ങുമ്പോള്‍ കൊടുത്തുവിടും. ദിലീപിന്റെ സഹോദരന്‍ അനൂപ് ഇന്നലെയും ജയിലില്‍ എത്തി 15 മിനിറ്റോളം ദിലീപുമായി സംസാരിച്ചു. അനൂപിനു പുറമെ ഏതാനും സുഹൃത്തുക്കളും ദിലീപിനെ കാണാന്‍ അനുമതി തേടി. പക്ഷേ, അധികൃതര്‍ അനുവദിച്ചില്ല. വീട്ടുകാര്‍ക്കും അഭിഭാഷകനും മാത്രമേ സന്ദര്‍ശനാനുമതി നല്‍കാവൂ എന്ന് അന്വേഷണ സംഘവും ഉന്നത ജയില്‍ ഉദ്യോഗസ്ഥരും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം കാടാമ്പുഴ സ്വദേശിയായ ഒരാള്‍ ദിലീപിനു ജാമ്യം നില്‍ക്കാന്‍ തയാറാണെന്ന് അറിയിച്ചു കരമടച്ച രസീതും രേഖകളുമായി ജയിലില്‍ എത്തിയിരുന്നു. നടനെ കാണാന്‍ അനുമതി നിഷേധിച്ചതിനാല്‍ അഭിഭാഷകനെ കണ്ട് മടങ്ങുകയാണ് ചെയ്തത്.

Related posts