സ്വര്‍ണം വാങ്ങി തരണമെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിയ ദിവ്യ എസ്‌ഐയെ തല്ലി, പിടിച്ചു മാറ്റാനെത്തിയ പോലീസുകാര്‍ക്കും കിട്ടി കണക്കിന്, ദിവ്യയുടെ കടന്നാക്രമണം ഇങ്ങനെ

പോലീസ് സ്റ്റേഷനില്‍ എസ്‌ഐ യെ കാണാനെത്തിയ യുവതി പൊടുന്നനെ പ്രകോപിതയായി പോലീസുകാരെ കൈയേറ്റം ചെയ്തു. കാബിനിലേക്ക് ഇരച്ചുകയറിയ യുവതി പേപ്പര്‍ വെയ്റ്റ് എടുത്തെറിഞ്ഞ് ഷോകെയ്‌സും തകര്‍ത്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

കാസര്‍കോട് ഉദുമ ബാര അംബാപുരം സ്വദേശിനി കെ. ദിവ്യയാണ് (30) സ്റ്റേഷനില്‍ അതിക്രമത്തിനു മുതിര്‍ന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപെടുത്തിയന്നതിനും പൊതുമുതല്‍ നശിപ്പിച്ചുവെന്നതിനും യുവതി അറസ്റ്റിലായി. കൈയേറ്റത്തിനിരയായ എസ്.ഐ ബിനു മോഹന്‍ (33), സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. ബീന (33), പ്രജീഷ് (34) എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പട്ടുവം സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി തന്റെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടണമെന്നു കാണിച്ച് നേരത്തെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അവിടെ നിന്നു സ്ഥലംമാറി പഴയങ്ങാടിയിലെത്തിയ എസ്.ഐ ബിനു മോഹനെ കാണാന്‍ ഇന്നലെ എത്തിയതായിരുന്നു യുവതി.

വനിതാ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ കാബിനില്‍ വെച്ച് സംസാരിക്കാനാവൂ എന്നു അദ്ദേഹം പറഞ്ഞപ്പോള്‍ അതു പറ്റില്ലെന്നു ഒച്ചയെടുത്ത് യുവതി പെട്ടെന്നു കാബിനിലേക്ക് ഓടിക്കയറി അതിക്രമത്തിനു മുതിരുകയായിരുന്നു.

Related posts