പ്രചാരണങ്ങൾ കണ്ട് പേടിക്കണ്ട, ഇന്ത്യ അത്ഭുതങ്ങളുടെ നാടാണ്; വിദേശികൾക്ക് മറുപടിയുമായി ബ്രിട്ടീഷ് സഞ്ചാരിയുടെ പോസ്റ്റ്

ഇന്ത്യൻ വിരുദ്ധ പ്രചാരണ വീഡിയോകൾ കണ്ട് ഇന്ത്യ സന്ദർശിക്കുന്നതിൽ നിന്ന് ആരും പിന്മാറരുതെന്ന് മറ്റ് വിദേശ വിനോദസഞ്ചാരികളോട് ആഹ്വാനം ചെയ്ത് ബ്രിട്ടീഷ് സഞ്ചാരി. പലതവണ ഇന്ത്യ സന്ദർശിച്ചിട്ടുള്ള റോറി പോർട്ടർ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇന്ത്യയെക്കുറിച്ചുള്ള മോശം സ്റ്റീരിയോടൈപ്പുകളെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയത്. ഇന്ത്യ കാരുണ്യവും അതിഥിസൽക്കാരവുമുള്ള മനുഷ്യരും സമ്പന്നമായ സംസ്കാരവുമുള്ള ഒരു ‘മാന്ത്രിക ഭൂമി’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ഓൺലൈനിൽ ഏതാനും വീഡിയോകൾ കണ്ടതുകൊണ്ടോ, കുറച്ചുപേർ മോശം അഭിപ്രായം പറഞ്ഞതുകൊണ്ടോ മാത്രം ഒരു രാജ്യം സന്ദർശിക്കാതിരിക്കാൻ എങ്ങനെ സാധിക്കുന്നു? ചില തെരുവ് ഭക്ഷണ വീഡിയോകൾ കണ്ടിട്ട് ഇന്ത്യയിലേക്ക് ഒരിയ്ക്കലും ഇല്ലെന്ന് പറയുന്നവരുടെ ചിന്താഗതി എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാൻ സന്ദർശിച്ചതിൽ വെച്ച് ഏറ്റവും മാന്ത്രികമായ സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയയുള്ള, ബുദ്ധിമാന്മാരായ മനുഷ്യരെയാണ് ഞാൻ അവിടെ കണ്ടുമുട്ടിയത്. അവർ അത്രയേറെ സ്നേഹമുള്ളവരാണ്. അവിടെ നിന്ന് എനിക്ക് മികച്ച ഭക്ഷണവും അതുല്യമായ അനുഭവങ്ങളും ലഭിച്ചുവെന്ന് റോറി പോർട്ടർ പറഞ്ഞു.

ലോകത്തിലെ മറ്റ് എല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യക്കും പോരായ്മകളുണ്ടെന്ന് പറഞ്ഞ റോറി, എന്നാൽ ചില ഓൺലൈൻ വീഡിയോകൾ കണ്ട് ഒരു രാജ്യത്തെ വിലയിരുത്തുന്നവർ ഇന്ത്യയുടെ ഭംഗി അനുഭവിക്കാൻ യോഗ്യരല്ലെന്നും കൂട്ടിച്ചേർത്തു.ചില വീഡിയോകൾ കണ്ട് നിങ്ങൾ ഒരു രാജ്യത്തെ വിലയിരുത്തുകയാണെങ്കിൽ അത് നിങ്ങളുടെ മാത്രം നഷ്ടമാണ്. അങ്ങനെയുള്ളവർ ഇന്ത്യയിലേക്ക് വരേണ്ടതില്ല. കാരണം നിങ്ങൾ ഈ നാട് അനുഭവിക്കാൻ അർഹരല്ല. ഇടുങ്ങിയ ചിന്താഗതിക്കാരായ വിനോദസഞ്ചാരികൾ ഇന്ത്യയിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് മറ്റ് എവിടെയെങ്കിലും പോകാം റോറി വ്യക്തമാക്കി.

റോറിയുടെ വീഡിയോ വൈറലായതോടെ, ഇന്ത്യയെ അനുകൂലിച്ച് സംസാരിച്ചതിനും യഥാർഥ ചിത്രം ലോകത്തിന് മുന്നിൽ കാണിച്ചതിനും നിരവധി പേർ അദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി.എല്ലാ രാജ്യങ്ങളിലും നല്ലതും ചീത്തയുമുണ്ട്. ഞാൻ ഒരു വർഷത്തോളം ഇന്ത്യയിൽ താമസിച്ച് ജോലി ചെയ്തതാണ്. പൊതുവെ ഇത് വളരെ സുരക്ഷിതമായ രാജ്യമാണ്, ഇവിടുത്തെ ആളുകൾ സഹായിക്കാൻ മനസ്സുള്ളവരും സംസ്കാരം സമ്പന്നവുമാണ്,” എന്ന് ഒരു ഉപയോക്താവ് കുറിച്ചു.ഇന്ത്യക്ക് അതിന്‍റെതായ പോരായ്മകളുണ്ടെങ്കിലും, ആളുകൾക്ക് അറിയാത്ത ഒരുപാട് നല്ല കാര്യങ്ങൾ ഇവിടുണ്ടെന്നും, വടക്കുകിഴക്കൻ ഇന്ത്യ ഒക്കെ സന്ദർശിച്ചു നോക്കൂ എന്നുമാണ് ഇന്ത്യൻ ഉപയോക്താക്കൾ വിദേശ സഞ്ചാരികളോട് പറയുന്നത്.

Related posts

Leave a Comment