മദ്യം കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; വാഹനത്തിൽ ഉണ്ടായിരുന്നത് 700 കേസ് മദ്യം

കോഴിക്കോട്: ബിവറേജസ് കോർപറേഷനിലേക്ക് മദ്യവുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻപള്ളിയിൽ നടന്ന അപകടത്തിൽ ലോറി ഡ്രൈവർ വയനാട് സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ച് മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. മൈസുരുവിൽനിന്ന് ബിയറുമായി എറണകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. മദ്യക്കുപ്പികൾ റോഡിൽ ചിതറിക്കിടക്കുകയാണ്. വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപെട്ടാണ് മറിഞ്ഞ ലോറിയിൽനിന്ന് ഡ്രൈവറെ പുറത്തെടുത്തത്.

ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 700 കേസ് മദ്യമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥരെത്തി കണക്കുകൾ തിട്ടപ്പെടുത്തിയ ശേഷം ഇത് ഇവിടെ നിന്ന് നീക്കം ചെയ്യുന്ന നടപടികള്‍ആരംഭിച്ചു.

Related posts

Leave a Comment