പ്രണയിച്ച പെൺകുട്ടിയെ കാണാൻ എത്തിയ യുവാവ് പിടിയിൽ; പത്തനാപുരത്ത് നടന്ന സംഭവം ഇങ്ങനെ

പത്തനാപുരം: ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട് പ്രണയിച്ച പെൺകുട്ടിയെ സ്വന്തമാക്കാനായി കാമുകൻ കർണാടകയിലെ കുടകിൽ നിന്ന് പത്തനാപുരത്ത് എത്തി. കാമുകനെ ബന്ധുക്കളും നാട്ടുകാരും പിടികൂടി പോലീസിലേൽപ്പിച്ചു. കേരളത്തിന്‍റേയും കർണാടകത്തിന്‍റെയും അതിർത്തിയായ കുടക് ജില്ലയിലെ ആരിഫ് ( 26) ആണ് പോലീസ് പിടിയിലായത്.

പത്തനാപുരം കല്ലുംകടവ് ശാലേംപുരം സ്വദേശിയായ 17കാരിയായ പെൺകുട്ടിയുമായി ഫെയ്സ് ബുക്ക് വഴി പ്രണയത്തിലാണെന്നും ഇതിന് മുൻപും പെൺകുട്ടിയെ കാണാനായി പത്തനാപുരത്ത് എത്തിയിട്ടുണ്ടെന്നും വിവാഹം നടത്താനിരിക്കുകയാണെന്നും മലയാളവും കന്നട ഭാഷയും വശമുള്ള യുവാവ് പോലീസിനോട് പറഞ്ഞു.

പെൺകുട്ടിയുടെ വീടിനടുത്തുള്ള വീട്ടിൽ ഇരുവരെയും കണ്ട് സമീപവാസികൾ പെൺകുട്ടിയുടെ വീട്ടിലറിയിക്കുകയായിരുന്നു.

Related posts