ഇലന്തൂര്‍ ഇരട്ടനരബലിക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും; റോസിലി കൊലപാതകക്കേസിലെ വിചാരണ അടുത്തയാഴ്ച

കൊച്ചി: കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടനരിബലിക്കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും. തമിഴ്‌നാട് ധര്‍മപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചിലാണ് വിചാരണ. ഇതിനൊപ്പമുള്ള, കാലടിയില്‍ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലിയുടെ കൊലപാതകക്കേസില്‍ അടുത്തയാഴ്ച വിചാരണ തുടങ്ങും.

പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, ആയുര്‍വേദചികിത്സകന്‍ ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവരാണ് ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍. കേസിലെ ഒന്നാംസാക്ഷിയും പരാതിക്കാരിയുമായ പത്മയുടെ ഇളയസഹോദരി പഴനിയമ്മയെ ഇന്ന് വിസ്തരിക്കും.സാമ്പത്തിക ഉന്നമനത്തിനും ഐശ്വര്യപൂജയ്ക്കുമായി പത്മയെയും റോസിലിയെയും ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 സെപ്റ്റംബര്‍ 16നായിരുന്നു ഇരട്ടക്കൊലപാതകം. ഒക്‌ടോബര്‍ 11ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.

ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു മറ്റു രണ്ട് പ്രതികളും ലക്ഷ്യമിട്ടത്. നരബലി നടത്തണമെന്ന് നിര്‍ദേശിച്ചത് ഷാഫിയാണ്. പത്മയുടെയും റോസിലിയുടെയും മാംസം ഉരുളിയില്‍ പാചകംചെയ്ത് പ്രതികള്‍ കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. പത്മയെ അതിക്രൂരമായി കൊന്നശേഷം 56 കഷണങ്ങളാക്കി ഭഗവല്‍സിംഗിന്‍റെ ഇലന്തൂരിലെ പുരയിടത്തില്‍ കുഴിച്ചിട്ടു. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്.

ഡിഎന്‍എ ഫലത്തിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഉരുളിയും മാംസം മുറിക്കാന്‍ ഉപയോഗിച്ച കത്തിയുമടക്കം കണ്ടെടുത്തിരുന്നു. പാചകംചെയ്ത മാംസം പ്രതികള്‍ മൂവരും ഭക്ഷിച്ചു. ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മറ്റ് ശരീരഭാഗങ്ങള്‍ പറമ്പില്‍ കുഴിച്ചിട്ടു.

കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജഡ്ജി ടി. മധുസൂദനനാണ് കേസ് പരിഗണിക്കുന്നത്. പി. അജകുമാറാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

Related posts

Leave a Comment