ട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടി, റഹീമിന്റെ പ്രണയം നിരസിച്ച് ഇസ്രഫിയെ പ്രണയിച്ചു, സൈറയുമൊത്തുള്ള സ്വകാര്യനിമിഷങ്ങള്‍ പുറത്തു പറഞ്ഞതോടെ കാമുകനെ ഒപ്പംകൂട്ടി, ത്രികോണ പ്രണയത്തിന്റെ ഒടുക്കം ഇങ്ങനെ

ഒരു ത്രികോണ പ്രണയകഥയുടെ അവസാനം എങ്ങനെയായിരിക്കും. സംശയം വേണ്ട, ദുരന്തം തന്നെയായിരിക്കും. അതുതന്നെയാണ് സൈറയുടെയും ജീവിതത്തില്‍ സംഭവിച്ചത്. നോയിഡയിലാണ് കാമുകനും കാമുകിയും ചേര്‍ന്ന് മുന്‍കാമുകനെ കൊലപ്പെടുത്തിയത്. മുഹമ്മദ് ഇസ്രഫി(24) ആണ് കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടുകാരിയായ സൈറ, ഇപ്പോഴത്തെ കാമുകന്‍ റഹീം എന്നിവരാണ് അറസ്റ്റിലായത്.

നാലു വര്‍ഷം മുമ്പ് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് റഹീമും ഇസ്രാഫിലും സൈറയെ പരിചയപ്പെട്ടത്. മുസാഫര്‍പുര്‍ സ്വദേശിയാണു സൈറ. റഹീമും ഇസ്രാഫിലും വര്‍ഷങ്ങള്‍ക്കു മുമ്പാണു തൊഴില്‍ത്തേടി ബിഹാറില്‍നിന്നു നോയിഡയിലെത്തിയത്.
അന്നു തുടങ്ങിയ സൗഹൃദമാണു സൈറയ്ക്കായുള്ള മത്സരത്തില്‍ കലാശിച്ചത്. സൈറയ്ക്കാകട്ടേ ഇസ്രാഫിലിനോടായിരുന്നു കൂടുതല്‍ ഇഷ്ടം. നോയിഡയില്‍ ഓട്ടോ ഓടിക്കുന്ന ഇസ്രാഫിലിനു സൈറയോട് അടുക്കാന്‍ കൂടുതല്‍ അവസരവും കിട്ടി.

രണ്ട് വര്‍ഷം മുമ്പ് മറ്റൊരു സ്ത്രീയെ ഇസ്രാഫല്‍ വിവാഹം ചെയ്തതോടെ സൈറ അകന്നു. റഹീമിനെ വിവാഹം ചെയ്യാനുള്ള നീക്കത്തിലായി അവര്‍. ഇതിനിടെ രഹസ്യകഥകള്‍ റഹീമിനോടു വെളിപ്പെടുത്തുമെന്നു പറഞ്ഞ് ഇസ്രാഫില്‍ സൈറയെ ഭീഷണിപ്പെടുത്തി ശാരിരിക ബന്ധം തുടര്‍ന്നു. ഇതാണു കൊലപാതകത്തില്‍ കലാശിച്ചത്.

ഓട്ടോ ഡ്രൈവറായ ഇസ്രാഫിലിനെ സൈറ ഫോണില്‍ വിളിച്ച് ഈ മാസം രണ്ടിനു രാത്രിയില്‍ നോയിഡ സിറ്റി സെന്റര്‍ മെട്രോ സ്റ്റേഷനില്‍ എത്താനാവശ്യപ്പെട്ടു. മറ്റൊരു ഓട്ടോയില്‍ റഹിം പിന്നാലെ കൂടി. സൈറയുടെ നിര്‍ദേശപ്രകാരം അയാള്‍ അദ്വന്ത് ബിസിനസ് പാര്‍ക്കിനു സമീപമുള്ള റോഡില്‍ ഇരുട്ടത്ത് ഓട്ടോ നിര്‍ത്തി.

ഓട്ടോയില്‍നിന്നു തള്ളിയിട്ടശേഷം ഇസ്രാഫിലിനെ സൈറ ആക്രമിച്ചു. സഹായത്തിനായി റഹീമുമെത്തി. റോഡില്‍ കിടന്ന ഇഷ്ടിക കൊണ്ട് ഇസ്രാഫിലിന്റെ തലയിലും ദേഹത്തും പലതവണ ഇടിച്ചു മരണം ഇരുവരും ഉറപ്പാക്കി. ഇസ്രാഫിലിന്റെ ഓട്ടോയില്‍തന്നെ രണ്ടുപേരും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു.

Related posts