വെള്ളം കോരുന്നവരും വിറകു വെട്ടുന്നവരും പുറത്തു; ജോര്‍ജ് കുര്യന്‍റെ സ്ഥാനാര്‍ഥിത്വത്തിൽ രൂക്ഷ വിമര്‍ശനവുമായി നോബിള്‍ മാത്യു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ബിജെപിയില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യുവാണ് രംഗത്ത് വന്നിരിക്കുന്നത്.

വെള്ളം കോരുന്നവരും വിറകു വെട്ടുന്നവരും പുറത്തുനില്‍ക്കുന്ന അവസ്ഥയാണെന്ന് നോബിള്‍ പറയുന്നു. ബിജെപി മുന്‍ കോട്ടയം ജില്ല പ്രസിഡന്‍റ് കൂടിയാണ് നോബിള്‍ മാത്യു. ജോര്‍ജ് കുര്യന് ഇരുപതിനായിരം വോട്ട് പോലും ലഭിക്കില്ല.

കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയാണ്. 18 തവണ ബിജെപിയില്‍ മത്സരിച്ചു. ഇദ്ദേഹത്തിന്‍റെ സ്വന്തം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 80 വോട്ടാണ്. ഗ്രൂപ്പുകളിയാണ് നടക്കുന്നത്.

കോര്‍ കമ്മിറ്റിയംഗങ്ങള്‍ സീറ്റ് വീതം വച്ച് എടുത്തു. സുരേന്ദ്രന്‍ പക്ഷവും കൃഷ്ണദാസ് പക്ഷവും പരസ്പരം സീറ്റ് വീതം വച്ചു. രാജിവ് ചന്ദ്രശേഖറിന്‍റെ ഇഷ്ടക്കാര്‍ക്കും സീറ്റ് ലഭിച്ചുവെന്നും നോബിള്‍ പറഞ്ഞു.

Related posts

Leave a Comment