വ്യാജ ആധാർ രജിസ്ട്രേഷൻ ; അംഗീകൃത ആധാർ സെന്‍ററുകളെ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തും

പരവൂർ: വ്യാജ ആധാർ രജിസ്ട്രേഷൻ സെന്‍ററുകളെ തിരിച്ചറിയാൻ സംവിധാനം ഏർപ്പെടുത്തുന്നു രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ആധാർ സെന്‍ററുകളെയെല്ലാം ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്താൻ യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ തീരുമാനിച്ചു). ഗൂഗിളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

യുഐഡിഎഐ സെന്‍ററുകൾ എളുപ്പം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയത്തിൻ്റെ നിർദേശം അനുസരിച്ചാണ് ഈ നടപടി.പ്രായപൂർത്തിയായവരുടെ എൻട്രോൾമെന്‍റ്/ കുട്ടികളുടെ എൻട്രോൾമെന്‍റ് , മേൽവിലാസം മാറ്റൽ, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യൽ തുടങ്ങി സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഗിൾ മാപ്പിൽ സെന്‍ററുകൾ കണ്ടെത്താനാവുമെന്ന് യുഐഡിഎഐ അധികൃതർ പറഞ്ഞു.

ഇതിന് പുറമെ ആധാർ സെന്‍ററുകളിലെ പാർക്കിംഗ് സൗകര്യങ്ങൾ, പ്രവർത്തിക്കുന്ന സമയം, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയുൾപടെയുള്ള സെന്‍ററുകളുടെ സൗകര്യങ്ങൾ എന്നീ വിവരങ്ങളും ഗൂഗിൾ മാപ്പിലൂടെ കൃത്യമായി അറിയാൻ സാധിക്കും. ഇത്തരത്തിലുള്ള എല്ലാ വിവരങ്ങളും ഗൂഗിൾ മാപ്പിൽ അപ്ഡേറ്റ് ചെയ്യും. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് കഴിഞ്ഞു.

വരും മാസങ്ങളിലായി രാജ്യത്ത് 60,000 ൽ ഏറെ ആധാർ സെന്‍ററുകളും ആധാർ സേവ കേന്ദ്രങ്ങളും ഗൂഗിൾ മാപ്പിൽ ലിസ്റ്റ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ഈ സെന്‍ററുകൾ എല്ലാം ഗൂഗിൾമാപ്പിൽ ചേർത്തുകഴിഞ്ഞതിന് ശേഷം ഗൂഗിൾ ബിസിനസ് പ്രൊഫൈൽ ഉപയോഗിച്ച് ഉപഭോക്താക്കളുടെ പ്രതികരണങ്ങൾക്ക് നേരിട്ട് മറുപടി നൽകുകയും ആപ്പ് വഴി അപ്പോയിൻമെന്‍റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുകയും ചെയ്യുമെന്നും യുഐഡിഎഐ അധികൃതർ അറിയിച്ചു.

നിലവിൽ ഗൂഗിൾ മാപ്പിൽ മിക്ക ആധാർ സെന്‍ററുകളും കാണാമെങ്കിലും അത് സാധാരണ കടകളും റസ്റ്ററന്‍റുകളും ചേർക്കുന്നത് പോലെ അനൗദ്യോഗികമായി ആരെങ്കിലും ചേർത്തവയാവും എന്നാണ് അധികൃതരുടെ വിലയിരുത്തൽ.കഴിഞ്ഞ വർഷമാണ് പുതിയ ആധാർ ആപ്പ് പുറത്തിറങ്ങിയത്. സ്മാർട്‌ഫോണുകളിൽ ആധാർ കാർഡുകൾ ശേഖരിച്ചുവെക്കുന്നതുൾപ്പടെയുള്ള സൗകര്യങ്ങൾ ഇപ്പോൾ ഇതിൽ ലഭ്യമാണ്.

  • എസ്.ആർ. സുധീർ കുമാർ

Related posts

Leave a Comment