വ്യാജ ബലാത്സംഗ പരാതി നൽകി പണം തട്ടിയെടുക്കൽ; യുവതികളും കൂട്ടാളിയും പോലീസ് പിടിയിൽ

യുവാവിൽ നിന്ന് പണം തട്ടുന്നതിനായി വ്യാജ ബലാത്സംഗ പരാതി നൽകിയ ഗുജറാത്തിൽ നിന്നുള്ള രണ്ട് സ്ത്രീകളെയും അവരുടെ ആൺസുഹൃത്തിനെയും ഗോവ പോലീസ് അറസ്റ്റ് ചെയ്തു.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് ശേഷം തനിക്കെതിരെ കള്ളക്കേസ് ചുമത്തുക എന്ന ഉദ്ദേശത്തോടെയാണ് രണ്ട് സ്ത്രീകളും താനുമായി സൗഹൃദം സ്ഥാപിച്ചതെന്ന് ഗുജറാത്ത് സ്വദേശിയായ യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇയാളുടെ പരാതിയെത്തുടർന്ന് ഗോവയിലെ കലാൻഗുട്ട് പോലീസ് തിങ്കളാഴ്ച ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് രണ്ട് സ്ത്രീകളെയും അവരുടെ പുരുഷ കൂട്ടാളിയെയും അറസ്റ്റ് ചെയ്തു.

വ്യാജ ബലാത്സംഗക്കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് പൂനെ ആസ്ഥാനമായുള്ള ഒരു വ്യവസായിയിൽ നിന്ന് മറ്റൊരു പരാതി ലഭിച്ചതായി എസ്പി വൽസൻ പറഞ്ഞു.

പ്രതികളുടെ പരാതിയിൽ ഗോവയിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസുകളുടെ വിശദാംശങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

 

Related posts

Leave a Comment