ഇടവഴിയില്‍ വച്ച് രണ്ട് യുവാക്കളും രണ്ട് പെണ്‍കുട്ടികളും പരസ്യമായി ചുംബനത്തില്‍ ഏര്‍പ്പെട്ടു; കണ്ടുവന്നയാള്‍ ചോദ്യം ചെയ്തപ്പോള്‍ കൈ തല്ലിയൊടിച്ചു, നവോത്ഥാന കേരളം അരാജകത്വത്തിലേക്ക്

പൊതുസ്ഥലത്തുവച്ച് പരസ്യമായി ചുംബിക്കുകയായിരുന്ന കമിതാക്കളെ ചോദ്യം ചെയ്തയാളിന്റെ കൈ തല്ലിയൊടിച്ചു. നീലേശ്വരത്തെ ബോധി ബുക്സ് ഉടമ, കിഴക്കന്‍ കൊഴുവലിലെ അമ്പലവാസിയായ യുവാവ് രമേശന്റെ (48) കൈയാണു കമിതാക്കള്‍ തല്ലിയൊടിച്ചത്. നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍നിന്നും മന്ദംപുറത്ത് കാവിലേക്ക് പോകുന്ന ഇടവഴിയിലാണു സംഭവം.

ഞായറാഴ്ച ഉച്ചക്ക് രമേശന്‍ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ഇടവഴിയില്‍ വച്ച് രണ്ട് യുവാക്കളും രണ്ട് പെണ്‍കുട്ടികളും പരസ്യമായി ചുംബിക്കുന്നതായി കണ്ടത്. എന്നാല്‍ പൊതുവഴിയില്‍വച്ച് ചുംബിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു. തുടര്‍ന്നു കമിതാക്കള്‍ രമേശനെ മര്‍ദിക്കുകയും ഓവുചാലിലേക്ക് തള്ളിയിടുകയുമായിരുന്നു. വീഴ്ചയിലാണു രമേശന്റെ കൈയെല്ല് പൊട്ടിയത്.

രമേശന്റെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിയാനായി സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ റസിഡന്‍സ് അസോസിയേഷന്‍ പരിശോധിച്ചുവരികയാണ്. മന്ദംപുറത്തുകാവിലുള്ള ഇടവഴിയില്‍ പതിവായുള്ള കമിതാക്കളുടെ പ്രണയസല്ലാപം യാത്രക്കാര്‍ക്ക് ശല്യമാകുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

Related posts