കൂരാച്ചുണ്ട് ടൗണിൽ സൂചനാ ബോർഡുകളില്ല; നട്ടംതിരിഞ്ഞ് വിനോദസഞ്ചാരികൾ

കൂരാച്ചുണ്ട്: വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനായി കൂരാച്ചുണ്ട് ടൗണിലെത്തുന്ന സഞ്ചാരികളും മറ്റു യാത്രക്കാരും പ്രധാന കവലകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ വലയുന്നു.

പേരാമ്പ്ര, ബാലുശേരി തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തുന്നവർ കൂരാച്ചുണ്ട് ടൗണിലെത്തിയ ശേഷമെ കരിയാത്തുംപാറ, തോണിക്കടവ്, കക്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. എന്നാൽ സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ ടൗണിലെ കവലകളിൽ വാഹനം നിർത്തി നാട്ടുകാരോട് ചോദിച്ചറിഞ്ഞ് യാത്ര ചെയ്യേണ്ടിവരികയാണ്.

പ്രധാനപ്പെട്ട കവലകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, തോമസ് പുന്നമറ്റത്തിൽ, വിനു മ്ലാക്കുഴിയിൽ, ഗോപാലൻ മണ്ടോപ്പാറ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment