ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസുകാരി മരിച്ചു; പുറത്തുനിന്ന് കുട്ടി ഐസ്ക്രീം കഴിച്ചിരുന്നെന്ന് വീട്ടുകാർ

ഇടുക്കി: ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടിയെ വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വൈകുന്നേരം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.

എന്നാൽ വീട്ടിലെത്തിയ ശേഷം കുട്ടി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയെങ്കിലും പിന്നെയും ഛർദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്ക് തന്നെ വീണ്ടും ചികിത്സയ്ക്കായി എത്തിച്ചു.

ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്. മുത്തച്ഛനോടൊപ്പം ഇന്നലെ പകൽ സമയത്ത് കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാർ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടി ഛർദിക്കുന്നത്.

അതേസമയം, മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പീരുമേട് താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Related posts

Leave a Comment