ദുരിതാശ്വാസ ക്യാന്പുകളിൽ ഐക്യദാർഢ്യവുമായി താരപ്പട;  ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തങ്ങളാല്‍ ആവുന്നത് ചെയ്യുമെന്ന് താരങ്ങള്‍ 

പത്തനംതിട്ട: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിനിമാതാരങ്ങൾ.റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പാര്‍വതി, ദര്‍ശന രവീന്ദ്രന്‍, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരാണ് വല്ലന ടികെഎംഎംആര്‍ സ്‌കൂളില്‍ ഇന്നലെ വീണാ ജോർജ് എംഎൽഎയ്ക്കൊപ്പം എത്തിയത്. ഇന്നലെ രാവിലെ കളക്ടറേറ്റില്‍ എത്തിയ താരങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹുമായും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സി.ജെ. ആന്‍റണിയുമായും കൂടിക്കാഴ്ച നടത്തി.

ബാലാവകാശ കമ്മീഷന്‍റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെയും ദിശ എന്ന സന്നദ്ധ സംഘടനയുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാന്‍ സിനിമാ താരങ്ങളെത്തിയത്. ദുരന്തഭീതിയില്‍ അകപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസിക ഉല്ലാസം പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സിനിമാ താരങ്ങള്‍ എത്തിയത്.

കലയിലൂടെ സ്‌നേഹവും പ്രതീക്ഷയും നല്‍കി ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തങ്ങളാല്‍ ആവുന്നത് ചെയ്യുമെന്ന് താരങ്ങള്‍ പറഞ്ഞു. നാടന്‍ പാട്ടുകള്‍ പാടി താരങ്ങള്‍ ചുവടു വച്ചതോടെ ക്യാമ്പിലുണ്ടായിരുന്ന കുട്ടികളും മുതിര്‍ന്നവരും അവരുടെ ദുഃഖങ്ങള്‍ മറന്ന് താരങ്ങള്‍ക്കൊപ്പം ചേര്‍ന്നു. സ്‌ക്രീനില്‍ മാത്രം കണ്ടു പരിചയമുള്ള താരങ്ങളെ നേരില്‍ കണ്ടപ്പോള്‍ പ്രളയ കെടുതിയുടെ ദുരന്തങ്ങള്‍ ഒരു നിമിഷത്തേക്ക് എല്ലാവരും മറന്നു.

പ്രളയകെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കാന്‍ താരങ്ങളുടെ വരവ് സഹായകമായെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെയും നേതൃത്വത്തില്‍ നടന്നു വരുന്ന കൗണ്‍സിലിംഗ് പരിപാടികളുടെ ഭാഗമായാണ് താരങ്ങളുമായി സംവദിക്കാനുള്ള അവസരം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഒരുക്കിയത്.

കോഴഞ്ചേരി എംജിഎം ഓഡിറ്റോറിയം, തിരുവല്ല ഗവൺമെന്‍റ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നീ ക്യാമ്പുകളില്‍ താരങ്ങള്‍ സന്ദര്‍ശനം നടത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ. അബീന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു, ദിശ കോ-ഓര്‍ഡിനേറ്റര്‍ ദിനു, ഷാന്‍ രമേശ് ഗോപന്‍, കൃഷ്ണകുമാര്‍, അമ്മുദീപ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Related posts