KL -17L 202 വാഹനത്തിന്റെ ഉടമയെ നിങ്ങള്‍ അറിയുമോ? ആശുപത്രിയിലേക്ക് അസുഖബാധിതയായ കുഞ്ഞുമായി പോയ അംബുലന്‍സ് തടഞ്ഞ കാറുകാരനെ തേടി പോലീസ്

നിങ്ങളുടെ വീട്ടിലുമില്ലേ സഹോദരാ കുട്ടികള്‍. അല്ലെങ്കില്‍ പ്രായമായ മാതാപിതാക്കള്‍. അവര്‍ക്കെന്തെങ്കിലും അസുഖവുമായി ആശുപത്രിയിലേക്കു പായുമ്പോള്‍ നിങ്ങളുടെ വാഹനത്തിന് വഴി തരാതിരുന്നാല്‍ താങ്കളെന്ത് ചെയ്യും. ഒരു അച്ഛനും കേരള സമൂഹവും KL -17L 202 എന്ന കാറിന്റെ ഉടമയെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് ഇങ്ങനെയാകും. കഴിഞ്ഞദിവസമാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നിലാണ് കാര്‍ തടസമായത്. ഇതിന്റെ വീഡിയോ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.

പ്രസവിച്ച ഉടന്‍ ശ്വാസതടസ്സം കാണപ്പെട്ടതിനേത്തുടര്‍ന്നാണ് കുഞ്ഞിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ ബന്ധുക്കളോട് നിര്‍ദ്ദേശിച്ചത്. ഉടന്‍ ബന്ധുക്കള്‍ കുഞ്ഞുമായി ആശുപത്രിയിലെ ആംബുലന്‍സില്‍ കളമശേരിക്ക് ഇവിടെ നിന്നും പുറപ്പെട്ടു. ആലുവ ചുണംങ്ങംവേലി വരെ വേഗത്തില്‍ പോകാന്‍ കഴിഞ്ഞെങ്കിലും ഇവിടെ നിന്നും മുന്നില്‍ പ്രത്യക്ഷപ്പെട്ട കാര്‍ പലപ്പോഴും മാര്‍ഗ്ഗ തടസ്സമായി. പിന്നിലുള്ളത് ആബുലന്‍സ് ആണെന്ന് വ്യക്തമായിട്ടും കൊച്ചിന്‍ ബാങ്ക് ജംഗ്ഷന്‍ എത്തുന്നത് വരെ കാര്‍ ഡ്രൈവര്‍ റോഡില്‍ അഭ്യാസപ്രകടനം തുടര്‍ന്നു.

ഇടക്ക് കൂടെയുണ്ടായിരുന്ന കുഞ്ഞിന്റെ ബന്ധുക്കള്‍ അലറിവിളിച്ച് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും കാര്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ല. താന്‍ ഏറെ സാഹസപ്പെട്ടാണ് കൊച്ചിന്‍ ബാങ്ക് ജംഗ്ഷനില്‍ വച്ച് ഈ വാഹനത്തെ മറികടന്നതെന്നും തക്കസമയത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചതിനാലാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനായെതെന്നും മധു വ്യക്തമാക്കി. സാധാരണ ഗതിയില്‍ 20 മിനിട്ടുകൊണ്ട് പെരുമ്പാവൂരില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്താമെന്നും മുന്നില്‍ വാഹനം തടസ്സമായതോടെ കുഞ്ഞിനെ കൊണ്ടുപോയപ്പോള്‍ 35 മിനിട്ടുകൊണ്ടാണ് ഇവിടെ എത്താനായതെന്നും മധു അറിയിച്ചു. വിവരം ബന്ധപ്പെട്ട അധികൃതരെ അറയിച്ചെന്നും ഇവരുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് മാര്‍ഗ്ഗതടസം സൃഷ്ടിച്ച വാഹനത്തിനെതിരെ പോലീസിലും ആര്‍റ്റിഒ യ്ക്കും പരാതി സമര്‍പ്പിച്ചിട്ടുള്ളതെന്നും മധു പറഞ്ഞു.

Related posts