അറേബ്യന്‍ നൈറ്റ്‌സും കറിച്ചട്ടിയും ഷവര്‍മാക്‌സും ഒബ്‌റോണ്‍ മാളുമെല്ലാം ‘സുനാമി ഇറച്ചി’യുടെ ആള്‍ക്കാര്‍ ! സമ്പൂര്‍ണ ലിസ്റ്റ് പുറത്ത്…

കൊച്ചിയില്‍ സുനാമി ഇറച്ചി വിളമ്പുന്ന ഹോട്ടലുകളുടെ പട്ടിക പുറത്ത്. സോഷ്യല്‍ മീഡിയയില്‍ വന്‍ ക്യാമ്പെയിംഗ് നടത്തുന്ന ഹോട്ടലുകള്‍ പോലും പട്ടികയിലുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

കൊച്ചിയിലെ മുന്‍നിര ഹോട്ടലുകളായ അറേബ്യന്‍ നൈറ്റ്സ്, മലബാര്‍ പ്ലാസ, ഇഫ്താര്‍, ഫ്രൈഡ് കിംസ്, ചാര്‍ക്കോള്‍, ഒബ്റോണ്‍ മാള്‍, ദേശ കിംഗ്, റോയല്‍ എംജി റോഡ്, അള്‍ഡ്രീം, കറിച്ചട്ടി, ബക്കറ്റ് ലിസ്റ്റ് എന്നീ ഹോട്ടലുകളില്‍ വിളമ്പിയിരുന്നത് ‘സുനാമി ഇറച്ചി’യാണന്ന് പുറത്തുവന്ന ലിസ്റ്റ് വ്യക്തമാക്കുന്നു.

ഇതിന് പുറമെ കൊച്ചിയിലെ മുന്‍നിര ബേക്കറി ശൃഖലകളായ ബെസ്റ്റ് ബേക്കറി, റോയല്‍ ബേക്കറി, കെആര്‍ ബേക്കറി എന്നിവിടങ്ങളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഇതേ സുനാമി ഇറച്ചിയാണ് വിറ്റഴിക്കുന്നത്.

ഏതാനും ദിവസം മുമ്പ് കളമശ്ശേരിയില്‍ നിന്ന് 500 കിലോ അഴുകിയ കോഴിയിറച്ചി ആരോഗ്യവകുപ്പ് പിടിച്ചിരുന്നു.

തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ ഇട്ടതിന്റെ അടിസ്ഥാനത്തില്‍ മഹസര്‍ തയാറാക്കാന്‍ എത്തിയപ്പോഴാണ് അഴുകിയ ഇറച്ചി വാങ്ങിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക ലഭിച്ചത്.

വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് അഴുകി ഇറച്ചി വാങ്ങിച്ച സ്ഥാപനങ്ങളുടെ ബില്ല് ബുക്കുകള്‍ പിടിച്ചെടുത്തത്. കൊച്ചിയിലെ മുന്‍ നിര ഹോട്ടലുകളും ബേക്കറികളുമുള്‍പ്പെടെ 49 വ്യാപാര സ്ഥാപനങ്ങളാണ് ഇവരുടെ പക്കല്‍ നിന്നും ഇറച്ചി വാങ്ങിയിരുന്നത്.

കഴിഞ്ഞ ദിവസം നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നഗരസഭാ ഹെല്‍ത്ത് വിഭാഗം കൈപ്പടമുകള്‍ ജന്നത്തുല്‍ ഉലും മദ്രസയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്നും 500 കിലോ അഴുകിയ ഇറച്ചി പിടികൂടിയത്.

വൃത്തി ഹീനമായ സാഹചര്യത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന രണ്ടു ഫ്രീസറുകളിലായാണ് 500 കിലോ കോഴി ഇറച്ചിയും അഴുകിയ 15 കിലോയോളമുള്ള കോഴിയുടെ ചിറക് ഭാഗങ്ങളും കണ്ടെടുത്തത്.

ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചില്‍ 49 വ്യാപാരസ്ഥാപനങ്ങളില്‍ വിതരണത്തിന് എത്തിച്ചതായിരുന്നുവെന്ന് ഉടമകള്‍ സമ്മതിച്ചിട്ടുണ്ട്.

തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഈ കോഴിയിറച്ചി അപ്പാടെ പിടിച്ചെടുക്കുകയും ബ്രഹ്മപുരം പ്ലാന്റില്‍ നിക്ഷേപിക്കുകയുമായിരുന്നു.തുടര്‍ന്ന് ഇറച്ചി സൂക്ഷിച്ചിരുന്ന വീട് സീല്‍ ചെയ്തു.

ശീതീകരണ സംവിധാനമില്ലാത്ത തെര്‍മോക്കോള്‍ ബോക്‌സുകളിലാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഇറച്ചി കടത്തുന്നത്. പഴകിയ മാംസത്തില്‍ രൂപപ്പെടുന്ന ഇകോളി, സാല്‍മോണെല്ല, ലിസ്റ്റീരിയ, സ്റ്റെഫയിലോ കോക്കസ്, ക്ലോസ്ട്രിഡിയം, ക്യാമ്പയിലോബാക്ടര്‍ പോലുള്ള ബാക്ടീരിയകള്‍ അത്യന്തം അപകടകാരികളാണ്.

വിവിധയിനം മസാലകള്‍ ചേര്‍ത്ത് മാംസത്തിന്റെ പഴകിയ രുചി മറച്ചാണ് ഹോട്ടലുകാരും ബേക്കറിക്കാരും ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നു കറവ വറ്റിയ, പ്രായാധിക്യമുള്ള, ചികിത്സിച്ചു ഭേദമാകാത്ത രോഗങ്ങളുള്ള മാടുകളെ വ്യാപകമായി കേരളത്തിലേക്കു കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം 21 ലക്ഷം കന്നുകാലികളെ ഒരു വര്‍ഷം കേരളീയര്‍ ആഹാരമാക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

കന്നുകാലികളെ അതിര്‍ത്തി കടത്താന്‍ പാലിക്കേണ്ട നിയമങ്ങള്‍ എല്ലാം കേരളത്തില്‍ ലംഘിക്കപ്പെടുകയാണ്.

കേന്ദ്രനിയമം അനുസരിച്ച് ഒരു വാഹനത്തില്‍ നാല് മാടുകളെയേ കൊണ്ടുവരാനാകൂ. അതു പ്രായോഗികവുമല്ല. എന്നാല്‍ കുത്തിനിറച്ചെത്തുന്ന കന്നുകാലി വണ്ടികള്‍ നിരത്തുകളില്‍ സര്‍വ സാധാരണമാണ്.

അതില്‍ത്തന്നെ പലതും വണ്ടിയില്‍ത്തന്നെ ചത്തുവീഴാറുണ്ട്. ചത്തതിനെയെല്ലാം ഇറച്ചിയാക്കി മാര്‍ക്കറ്റിലെത്തിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ നാമക്കല്‍, ദിണ്ഡിഗല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ലോഡ് കണക്കിന് കോഴികള്‍ കേരളത്തിലേക്ക് എത്തുന്നത്.

ഇതില്‍ പത്തു ശതമാനം കോഴികള്‍ ചൂടുമൂലവും പരസ്പരം ചവിട്ടിയും കൊത്തിപ്പറിച്ചും വെള്ളവും ആഹാരവും കിട്ടാതെ ചാകും.

രണ്ട് കിലോ വരുന്ന ഒരു കോഴിയ്ക്ക് വില കൂടി നില്‍ക്കുന്ന സീസണില്‍ 225-250 രൂപ വരെയാണ്. ചത്ത കോഴികളെ സംസ്‌കരിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഒരെണ്ണത്തിന് 100 രൂപ നിരക്കില്‍ ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും നല്‍കും.

കുഴിമന്തി,അല്‍ഫാം, ഷവര്‍മ, സാന്‍ഡ് വിച്ച്, പഫ്‌സ് തുടങ്ങിയ വിഭവങ്ങളായി ഇത് തീന്‍ മേശയില്‍ എത്തും.

ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യാത്ത ഇത്തരം ഇറച്ചി വിഭവങ്ങള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

Related posts

Leave a Comment