നിങ്ങൾ എന്തിന്‍റെയെങ്കിലും ‘CEO’ ആണോ? പുതിയ വാക്കുമായി വീണ്ടുമെത്തി ജെൻസിക്കുട്ടൻമാർ

ജെൻസിക്കുട്ടൻമാരുടെ കാലത്ത് ജീവിക്കുക്കുന്പോൾ അൽപമെങ്കിലും ജെൻസി വാക്കുകൾ പഠിച്ചുവയ്ക്കണം. ഓരോ ദിവസവും അവർ ഓരോ പുതിയ വാക്കുമായാണ് എത്തുന്നത്. ഇക്കുറി അവരെത്തിയത് സിഇഒ ഓഫ് ആയിട്ടാണ്. സിഇഒ എന്നാൽ ഏതെങ്കിലും കന്പനിയുടെ ഉന്നത പോസ്റ്റ് എന്ന് ധരിക്കേണ്ട.

ജെൻസി പിള്ളേരുടെ സിഇഒ എന്നാൽ ഏകദേശം ഇതുപോലെയൊക്കെ അർഥം വരുമെങ്കിലും കുറച്ച് വ്യത്യസ്തമാണ്. ഇവിടെ സിഇഒ എന്നാൽ എന്തെങ്കിലും കാര്യത്തിൽ പ്രാവിണ്യമുള്ള വ്യക്തി എന്നാണ്. അതായത് എന്നും താമസിച്ചു മാത്രം എവിടെയെങ്കിലും എത്തുന്ന വ്യക്തികളെ സിഇഒ ഓഫ് ബീയിംഗ് ലേറ്റ് എന്നു വിളിക്കും. അമിതമായി ചിന്തിക്കുന്ന വ്യക്തികളെ സിഇഒ ഓഫ് ഓവർ തിങ്കിംഗ് എന്നു വിളിക്കും. എല്ലാത്തിനും മുൻപിൽ ‘സിഇഒ ഓഫ്’ എന്ന് ചേർക്കും. എന്തായാലും ഇക്കാലത്തെ പിള്ളേരുടെ ഒപ്പം പിടിച്ചു നിൽക്കാൻ 90’സ് 80’സ് കിഡ്സ് കുറച്ചു കഷ്ടപ്പെടണമെന്നാണ് തോന്നുന്നത്.

Related posts

Leave a Comment