ഗ്ലാമറാവാനില്ല: ഹൻസിക

ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഇനി താത്പര്യമില്ലെന്നും അതുകൊണ്ടാണ് പല സിനിമകളും ഒഴിവാക്കിയതെന്നും തെന്നിന്ത്യൻ താരം ഹൻസിക. കഴിഞ്ഞ പത്തുമാസങ്ങളിലായി 18 സിനിമകളുടെ കഥയാണ് കേട്ടത്. അതിൽ നാലു സിനിമകൾ മാത്രമാണ് തന്നെ ആകർഷിച്ചത്.

നായകന്‍റെ പിന്നാലെ ആടിപ്പാടുന്ന വെറും നായികയാവാൻ ഇനിയില്ല. ഗ്ലാമർ വേഷങ്ങളോടും ഇനി താത്പര്യമില്ല. അതുകൊണ്ടാണ് അത്തരം ചിത്രങ്ങൾ വേണ്ടെന്ന കർശന നിലപാട് സ്വീകരിച്ചത്. ഗ്ലാമറിനുമപ്പുറം അഭിനയത്തിന് വിശ്വാസം അർപ്പിക്കുന്നവരുടെ സിനിമകൾക്കായിരിക്കും പ്രാധാന്യം നൽകുക. -ഹൻസിക പറയുന്നു.

വൃദ്ധരായവർക്കും അനാഥരും അശരണരുമായവർക്കും താമസിക്കാൻ ഒരു ആശ്രമം പണിയുകയാണ് തന്‍റെ ലക്ഷ്യമെന്നും ഹൻസിക പറയുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാൾ കൂടുതൽ ഗ്ലാമർ റോളുകളായിരുന്നു നടി തന്‍റെ കരിയറിൽ ചെയ്തിരുന്നത്. സിനിമയിൽ തിളങ്ങിനിന്നിരുന്ന നടി അടുത്തിടെ വളരെക്കുറച്ച് ചിത്രങ്ങളിൽ മാത്രമായിരുന്നു എത്തിയിരുന്നത്.

പ്രഭുദേവയുടെ നായികയായുളള ഗുലോബക്കാവലി ആയിരുന്നു ഹൻസികയുടെ ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മൂന്ന് സിനിമകളാണ് ഹൻസികയുടെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തുപ്പാക്കി മുനൈ, 100, മഹ തുടങ്ങിയ സിനിമകളാണ് നടിയുടെതായി തിയറ്ററുകളിലേക്ക് എത്താനുള്ളത്.

Related posts