പോർട്ടോ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ ലാഫെറിയർ സിറ്റാഡലിൽ ശനിയാഴ്ചയായിരുന്നു സംഭവം.
19ാം നൂറ്റാണ്ടിൽ നിർമിച്ച കോട്ടയുടെ സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തിരുന്നു. ഇതിൽ പങ്കെടുക്കാൻ വിദ്യാർഥികളുൾപ്പെടെ നിരവധി സന്ദർശകരാണെത്തിയത്. കോട്ടയുടെ പ്രവേശന കവാടത്തിനടുത്താണ് തിക്കും തിരക്കുമുണ്ടായത്.
കനത്ത മഴ ആരംഭിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ഫ്രാൻസിൽനിന്ന് ഹെയ്തി സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ വിപ്ലവകാരിയായ ഹെൻറി ക്രിസ്റ്റോഫ് നിർമിച്ചതാണ് സിറ്റാഡല ലാഫെറിയർ.
