ഷിംല: ഹിമാചൽ പ്രദേശിൽ തുടരുന്ന ശക്തമായ മഞ്ഞുവീഴ്ചയെയും മഴയെയും തുടർന്ന് സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പ്രധാന പാതകൾ ഉൾപ്പെടെ 1,250ലേറെ റോഡുകൾ അടച്ചതായാണ് റിപ്പോർട്ട്. ഗതാഗതം തടസപ്പെട്ടതോടെ പലയിടങ്ങളിലും വിനോദസഞ്ചാരികൾ കുടുങ്ങി.
ഗതാഗതം പുനഃസ്ഥാപിക്കാൻ സർക്കാർ സംവിധാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു. ജെസിബി, സ്നോ ബ്ലോവറുകളും ഉൾപ്പെടെ 3,500-ഓളം യന്ത്രങ്ങൾ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങളുമായും പോലീസുമായും ചേർന്ന് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർവൃത്തങ്ങൾ അറിയിച്ചു.
