മാറ്റങ്ങൾ കൊണ്ടുവരണം: ദിവസവും ഒരേ ലുക്കാണെങ്കില്‍ ആളുകള്‍ക്കു മടുക്കും; കുറച്ചുകാലം ഈ ലുക്കില്‍ തുടരാം; ഹണി റോസ്

അഭിനയ രംഗത്ത് 18 വർഷങ്ങള്‍ പൂർത്തിയാക്കിയിരിക്കുകയാണ് ഹണി റോസ്. അഭിനയത്തോടൊപ്പം തന്നെ പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഹണി റോസ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്നതാകട്ടെ താരത്തിന്‍റെ പുത്തന്‍ ലുക്കും. ബ്രൗൺ നിറത്തിലുള്ള വെട്ടിയൊതുക്കിയ മുടിയിലുള്ള പുതിയ ഗെറ്റപ്പ് കണ്ട് , ഇതാര് ഡാൻസ് മാസ്റ്റർ വിക്രമോ? എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആരാധകരും സജീവമാണ്.

എന്നാല്‍ ഇത്തരണം മേക്കോവറുകള്‍ നമ്മള്‍ എപ്പോഴും നടത്തണമെന്ന് ഒരഭിമുഖത്തില്‍ ഹണി റോസ് പറയുന്നു. ഒരു ജീവിതമല്ലേയുള്ളൂ, അതിൽ നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ പറ്റണം ഉദ്ഘാടനങ്ങള്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. ഉദ്ഘാടനങ്ങൾ കിട്ടിയതോടെ എന്നും ആളുകൾ നമ്മളെ കാണാൻ തുടങ്ങി. ദിവസവും ഒരേ ലുക്കാണെങ്കില്‍ ആളുകള്‍ക്കു മടുക്കും. അതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അങ്ങനെയുള്ള പരീക്ഷണങ്ങളില്‍ ഒന്നാണ് ഇതും.

ഇനി എന്തായാലും കുറച്ചുകാലം ഈ ലുക്കില്‍ തുടരാം. പുതിയ ചിത്രം പങ്കുവച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറയെ ട്രോളുകള്‍ വരുന്നുണ്ട്. കിലുക്കത്തിലെ ജഗതി ചേട്ടനെപോലെയുണ്ട്, മദാമ്മ എന്നെല്ലാം പറഞ്ഞാണ് ട്രോളുകള്‍. അതെല്ലാം ഞാന്‍ നല്ല രീതിയില്‍ ആസ്വദിക്കുന്നുണ്ട്. എന്ത് നല്ല ക്രിയാത്മകമായിട്ടാണ് അവർ ട്രോള്‍ ചെയ്യുന്നത്.

ട്രോള്‍ കണ്ടപ്പോഴാണ് അതൊക്കെ ശരിയാണല്ലോ എന്ന് എനിക്കും തോന്നിയത്. രസകരമായ ട്രോളൊക്കെ ഒരു പരിധിവരെ ഞാന്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ ട്രോളുകള്‍ പരിധി കടക്കാറുമുണ്ട്. ബോഡിഷെയ്മിംഗെല്ലാം എനിക്ക് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. അതൊക്കെ എന്നെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്യും.

അങ്ങനെ ചെയ്യരുതെന്ന് നമ്മള്‍ പറഞ്ഞതുകൊണ്ട് മാത്രം ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ചെയ്യുന്നവർ കൂടി അതേക്കുറിച്ച് ഓർക്കണം. ഒരു സമൂഹത്തില്‍ വളരുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന് പലരും ഓർക്കുന്നില്ല. ബോഡിഷെയിമിംഗ് എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല.

എന്‍റെ ചിത്രങ്ങളോ വീഡിയോകളോ കാണുമ്പോൾ അതിൽ അശ്ലീല കമന്‍റ് ഇടുന്നവരുണ്ട്. അത്തരം കമന്‍റുകൾക്കു പ്രതികരിക്കണമെന്നു തോന്നിയിട്ടില്ല. അതൊക്കെ ഒഴിവാക്കി കളയാറാണ് പതിവ്. ഫേക്ക് ഐഡിയില്‍ നിന്നാണ് പലരും കമന്‍റ് ഇടുന്നത്. അവരുടെയൊക്കെ അശ്ലീല കമന്‍റുകൾക്കു മറുപടി പറയാൻ പോയാൽ അതിനു മാത്രമേ സമയമുണ്ടാകു.

എല്ലാ പരിധികളും കടക്കുകയാണെങ്കില്‍ നിയമപരമായി നേരിടും. സാരിയിലാണ് എന്നെ കാണാൻ ഭംഗിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. സാരി ഇഷ്ടമാണെങ്കിലും അത്ര കംഫർട്ട് അല്ല. പുറത്തൊക്കെ പോകുമ്പോള്‍ സാരി മാനേജ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗൗൺ ധരിക്കുമ്പോഴാണ് എനിക്ക് കംഫർട്ട് കിട്ടുന്നത്. ഏറ്റവും ഇഷ്ടമുള്ള വസ്ത്രവും അതുതന്നെ- ഹണിറോസ് പറഞ്ഞു.

Related posts

Leave a Comment