വന്‍ശമ്പളം വിശ്വസിച്ച് വിദേശത്തെത്തുന്ന യുവതികളെ അടിമകളാക്കി വില്‍ക്കും ! എതിര്‍ക്കുന്നവരെ ഐഎസ് ഭീകരര്‍ക്കായി സിറിയയിലേക്ക് കടത്തും; ചുക്കാന്‍ പിടിക്കുന്നത് കണ്ണൂര്‍ സ്വദേശി…

വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തെത്തിച്ച ശേഷം അടിമകളാക്കി വില്‍ക്കുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.

ഇത്തരത്തില്‍ അടിമവേല ചെയ്യാന്‍ എതിര്‍പ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വില്‍ക്കുന്നതായും സൂചനയുണ്ട്.

എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി കുവൈത്തിലെത്തിയ മാവേലിക്കര സ്വദേശിനിയെ സിറിയയിലേക്കു കടത്തിയെന്ന സംശയം ബലപ്പെടുകയാണ്.

ഈ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യക്കച്ചവടം ബലപ്പെടുന്നുവെന്ന സൂചന ലഭിക്കുന്നത്.

രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിക്കൊപ്പം കുവൈത്തിലുണ്ടായിരുന്ന ഹിന്ദി സംസാരിക്കുന്ന യുവതിയെയും പ്രതികള്‍ സിറിയയിലേക്കു കടത്തിയതായി പരാതിയുണ്ട്.

വിദേശത്ത് കുട്ടികളെ പരിചരിക്കാന്‍ മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് സംഘം സ്ത്രീകളെ വലയിലാക്കുന്നത്.

ഗള്‍ഫില്‍ എത്തുന്നതിനു പിന്നാലെ യുവതികളെ ഒമ്പതര ലക്ഷം രൂപയ്ക്ക് വില്‍ക്കും. അടിമവേല ചെയ്യാന്‍ എതിര്‍പ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വില്‍ക്കുകയും ചെയ്യും.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദാണു (ഗസ്സലി) അടിമക്കച്ചവട റാക്കറ്റിന്റെ തലവനെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

യുവതികളെ 9.50 ലക്ഷം രൂപയ്ക്കാണു ഇവര്‍ വില്‍പന നടത്തുന്നതെന്നു രക്ഷപ്പെട്ടെത്തിയ യുവതി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

മജീദിന്റെ ഐഎസ് ബന്ധം സംബന്ധിച്ച വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ശേഖരിക്കുന്നുണ്ട്.

സാധാരണ നടക്കുന്ന മനുഷ്യക്കടത്തല്ല, അടിമക്കച്ചവടം തന്നെയാണു പ്രതികള്‍ വിദേശത്തു ചെയ്യുന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുടെ കെണിയില്‍ അകപ്പെട്ടു രക്ഷപ്പെട്ടു തിരികെയെത്തിയ യുവതിയില്‍ നിന്നു കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ വിവരം ശേഖരിക്കും.

യുവതിയുടെ പരാതി പോലീസിനു ലഭിച്ചിട്ടും വിവരം ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിക്കാനുണ്ടായ കാലതാമസം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മെയ് 18നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ഒരു തവണ മജീദ് എറണാകുളത്ത് എത്തിയതായും രണ്ടു ദിവസത്തിനു ശേഷം കുവൈത്തിലേക്കു മടങ്ങിയതായും സൂചനയുണ്ട്.

Related posts

Leave a Comment