ഭര്‍ത്താവിന്റെ സ്വര്‍ണവും പണവും ഭാര്യയും അവരുടെ മകനും ചേര്‍ന്ന് തട്ടിയെടുത്തതായി പരാതി ! മോഷ്ടിച്ചവയില്‍ സിസിടിവി കാമറകളും…

ഭര്‍ത്താവിന്റെ സ്വര്‍ണവും പണവും ഭാര്യ തട്ടിയെടുത്തതായി പരാതി. ഇവരുടെ ആദ്യ വിവാഹത്തിലെ മകനും ഇതിനായി ഇവരെ സഹായിച്ചെന്നും ഭര്‍ത്താവ് പറയുന്നു.

കുടുംബ പ്രശ്നത്തെ തുടര്‍ന്ന് പിണങ്ങി കഴിയുന്ന ദമ്പതികളില്‍ ഭര്‍ത്താവാണ് പരാതിയുമായി രംഗത്ത് വന്നത്.

അഞ്ചാലുംമൂട് കുപ്പണ കെ.വി എം.ആര്‍.എ നഗര്‍ 111ല്‍ മംഗലത്ത് വീട്ടില്‍ മനോജ് കുമാറിന്റെ പരാതിയില്‍ ഭാര്യ ലയ (45), ഇവരുടെ മകന്‍ ജഗന്‍ എല്‍.പണിക്കര്‍ (24) എന്നിവര്‍ക്കെതിരേയാണ് അഞ്ചാലുംമൂട് പോലീസ് കേസെടുത്തിട്ടുള്ളത്.

ജൂണ്‍ 24ന് ലയയും ജഗനും ചേര്‍ന്ന് മനോജ് താമസിക്കുന്ന വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് പണവും സ്വര്‍ണവും കവര്‍ന്നു.

രണ്ടാം നിലയിലെ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നാല് സിസിടിവി കാമറകളും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള സാധനങ്ങളും മോഷ്ടിച്ചതായാണു പരാതി.

ഏകദേശം ഏഴര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതിയിലുള്ളത്. മോഷണത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

അന്വേഷണത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു. മനോജ് കുമാറും ഭാര്യ ലയയും ഒരു വര്‍ഷമായി പിണങ്ങി കഴിയുകയും ഇത് സംബന്ധിച്ച കേസ് കോടതിയില്‍ തുടര്‍ന്ന് വരികയുമാണ്.

Related posts

Leave a Comment