ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അടക്കമുള്ള ഉന്നതരെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യ ആക്രമണം ശക്തമാക്കുന്നതിനിടെ ഷരീഫിന്റെ വീടിനു സമീപത്ത് ഉഗ്ര സ്ഫോടനമുണ്ടായതിനെത്തുടർന്നാണ് നടപടി.
സിയാൽകോട്ടിലും കറാച്ചിയിലും ലാഹോറിലും ഇന്ത്യൻസേന കനത്ത പ്രഹരമാണു നൽകിയത്.ഇതിനിടെ പാക് നഗരമായ പെഷവാറിലും സ്ഫോടനങ്ങളുണ്ടായി. പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ വിറച്ചു. കര-നാവിക-വ്യോമ സേനകളുടെ സംയുക്ത ആക്രമണമാണു നടക്കുന്നത്.