ജയലളിതയുടെ മകനാണ് ഞാന്‍! പുറത്തുപറയാതിരുന്നത് പേടിച്ചിട്ട്; മകനാണെന്ന് അമ്മ വെളിപ്പെടുത്താതിരുന്നത് ശശികല തടസം നിന്നിരുന്നതിനാല്‍; അവകാശവാദവുമായി യുവാവ്

Jayalalitha-secret-son_150317-101722മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇതുവരെയും അന്ത്യമായിട്ടില്ല. ദിനംതോറും അവരുമായി ബന്ധപ്പെട്ട പുതിയ പുതിയ വാര്‍ത്തകള്‍ ഉടലെടുത്തുകൊണ്ടുമിരിക്കുകയാണ്. വളരെ പ്രധാനപ്പെട്ട ഒരു ആരോപണമാണ് ജയലളിതയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ജയലളിതയുടെ മകനെന്ന് ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണമൂര്‍ത്തി എന്ന യുവാവ്.

ജയലളിത തന്റെ അമ്മയായിരുന്നു. അവരുടെ ഏകമകനായിരുന്നു താന്‍. ജയലളിതയുടെ ഉറ്റ സുഹൃത്തായ വനിതാമണി എന്ന സ്ത്രീയെയാണ് അവര്‍ തന്റെ മകനെ വളര്‍ത്താന്‍ ഏല്‍പ്പിച്ചിരുന്നത്. അമ്മയെ ശശികല കൊന്നതാണ്. അത് തനിക്ക് വ്യക്തമായി അറിയാം. കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. പേടിച്ചിട്ടാണ് ഇത്രയും നാള്‍ ഈ വിവരങ്ങളെല്ലാം മൂടി വച്ചത്. എന്നാല്‍ ഇപ്പോള്‍ സത്യങ്ങളെല്ലാം വിളിച്ചുപറയാന്‍ ധൈര്യമുണ്ട്.

ജയലളിതയുടെ ഏകമകന്‍ താനായതിനാല്‍ അവരുടെ സ്വത്തുക്കളും തനിക്കവകാശപ്പെട്ടതാണ്. അതെല്ലാം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറിയ്ക്ക്  കത്തയച്ചിട്ടുണ്ട്. തന്നെ മാറ്റി പാര്‍പ്പിച്ചിരിക്കുകയായിരുന്നെങ്കിലും ഇടയ്ക്കിടെ പോയസ് ഗാര്‍ഡനിലെത്തി അമ്മയെ(ജയലളിത) സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 മുതല്‍ നാല് ദിവസത്തേയ്ക്ക് അവരുടെ കൂടെ താന്‍ പോയസ് ഗാര്‍ഡനിലുണ്ടായിരുന്നു. എല്ലാവരുടെയും മുമ്പില്‍ താന്‍ മകനാണെന്ന് തുറന്നു പറയാന്‍ ജയലളിത തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ അവരതിനൊരുങ്ങിയപ്പോഴെല്ലാം ശശികല തടസ്സം നില്‍ക്കുകയായിരുന്നു. കൃഷ്ണമൂര്‍ത്തി പറയുന്നു.

Related posts