മരണങ്ങളുടെ മറ നീങ്ങും; ജോളി വീണ്ടും പൊന്നാമറ്റത്തേക്ക്, കൂടത്തായിയിൽ‌ ഇന്ന് തെളിവെടുപ്പ്; ജനക്കൂട്ടത്തിന്‍റെ പ്രതിഷേധം ഭയന്ന് ഒരുക്കിയിരിക്കുന്നത് വലിയ സുരക്ഷ

കോഴിക്കോട്/താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുള്‍പ്പെടെ മൂന്നു പ്രതികളുമായി പോലീസ് വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തും. ജോളിയെ രാവിലെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ജനക്കൂട്ടത്തിന്‍റെ പ്രതിഷേധം ഭയന്ന് വലിയ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

കൊലനടത്താനായി ജോളി ഉപയോഗിച്ച സയനൈഡ് കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്. സയനൈഡ് പൊന്നാമറ്റം വീട്ടിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ജോളി നൽകിയ മൊഴി. ജോളി ജോലി ചെയ്തതെന്ന് അവകാശപ്പെട്ട എൻഐടി കാമ്പസിനു സമീപമുള്ള ഫ്ളാറ്റിലും തെളിവെടുപ്പ് നടത്തും.

ഇവിടെ ഇവർ താമസിച്ചിരുന്നതായാണ് വിവരം. കേസിൽ ജോളിക്കൊപ്പം അറസ്റ്റിലായ കാക്കവയൽ മഞ്ചാടിയിൽ എം.എസ്. മാത്യു, താമരശേരി തച്ചംപൊയിൽ സ്വദേശി പ്രജുകുമാര്‍ എന്നിവരെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും.

ഈ മാസം 16 വരെയാണ് ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഏഴ് ദിവസത്തേക്കാണ് അനുവദിച്ചത്. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയതിന് അറസ്റ്റിലായ മാത്യുവി ന്‍റെയും പ്രജുകുമാറിന്‍റെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി അവരെയും കസ്റ്റഡിയില്‍ വിട്ടത്. അഡ്വ. ആളൂരിന്‍റെ ജൂണിയറായ രണ്ട് അഭിഭാഷകർ ജോളിയുടെ വക്കാലത്ത് ഒപ്പിട്ടു വാങ്ങി.

‌ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ജോളിയെ യും മറ്റു പ്രതികളേയും ഇന്നലെ രാവിലെ പത്തോടെയാണ് പുറത്തിറക്കിയത്. പ്രജുകുമാറിനെ യും മാത്യുവിനെയും വൈദ്യപരിശോധനയ്ക്കു ശേഷവും ജോളിയെ നേരിട്ടുമാണ് കോടതിയിലെത്തിച്ചത്. പ്രതികള്‍ എത്തുമെന്നറിഞ്ഞ് താമരശേരി കോടതി പരിസ രത്ത് വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.

Related posts