ബിഎഫ്എ പാസാകാതെ എംഎഫ്എ പ്രവേശനം: പരീക്ഷ ജയിപ്പിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടഞ്ഞു; ഫയലുകൾ ആവശ്യപ്പെട്ട് ഗവർണർ

കാലടി : ബിഎഫ്എ (ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സ്) പരീക്ഷയില്‍ തോറ്റ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന് എംഎഫ്എ യ്ക്ക് പ്രവേശനം നല്‍കി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റിന്‍റെ തീരുമാനം തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്. വിസിയും പരീക്ഷാ കണ്‍ട്രോളറും വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. ബന്ധപ്പെട്ട മുഴുവന്‍ ഫയലുകള്‍ ഹാജരാക്കാനും വിസിക്ക് നിര്‍ദ്ദേശം നല്‍കി.

നാല് വര്‍ഷ ബിഎഫ്എ (മ്യൂറല്‍ പെയിന്റിംഗ്) പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 2005 ല്‍ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന് ബിഎഫ്എ പരീക്ഷ പാസാകാതെ എംഎഫ്എ യ്ക്ക് പ്രവേശനം നല്‍കുകയുണ്ടായി. പ്രസ്തുത വിദ്യാര്‍ഥി 2023 ല്‍ എംഎഫ്എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാന്‍ താല്‍ക്കാലിക വിസി ഡോ.കെ.കെ.ഗീതാ കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.

ബിഎഫ്എ പരീക്ഷ പാസാകാത്തതുകൊണ്ട് യൂണിവേഴ്‌സിറ്റി പരീക്ഷ വിഭാഗം ഈ വിദ്യാര്‍ഥിയുടെ എംഎഫ്എ പരീക്ഷാഫലം കഴിഞ്ഞ രണ്ട് വര്‍ഷകാലമായി പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് തോറ്റ വിദ്യാര്‍ഥിയെ ബിഎഫ്എ പരീക്ഷ ജയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിഎഫ്എ പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പരിശോധിക്കാതെയാണ് യൂണിവേഴ്‌സിറ്റിയില്‍ എംഎഫ്എ യ്ക്ക് പ്രവേശനം നല്‍കിയത്.

രാഷ്ട്രീയസ്വാധീനത്തിന്‍റെ മറവിലാണ്എം എഫ്എയ്ക്ക് പ്രവേശനം നല്‍കിയതതെന്നാണ് ആരോപണം. സര്‍വകലാശാലയുടെ ചട്ടങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട താല്‍കാലിക വിസി ഡോ:കെ കെ. ഗീതകുമാരി സിപിഎംകാരായ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ചട്ട വിരുദ്ധ നടപടികള്‍ സ്വീകരിച്ചതെന്നും തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിച്ചതായ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Related posts

Leave a Comment