പ്രസവത്തിന് ഭാര്യ പോയപ്പോൾ മറ്റൊരു യുവതിയെകൂടെ താമസിപ്പിച്ചു; ഭാര്യ തിരികയെത്താറായപ്പോൾ ​ഗർഭിണിയായ യുവതിയെ ഒഴിവാക്കാൻ ശ്രമം; വയനാട് സ്വ​ദേശി അറസ്റ്റിൽ

പ്രസവത്തിന് ഭാര്യ പോയപ്പോൾ മറ്റൊരു യുവതിയെകൂടെ താമസിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വയനാട് സുൽത്താൻ ബത്തേരി കൈപ്പള്ളി ശ്രീവൽസത്തിൽ ഉണ്ണികൃഷ്ണ(30)നെ കളമശ്ശേരി പോലീസ് അറസ്റ്റുചെയ്തു.

കൊച്ചി ഇടപ്പള്ളിയിൽ റസ്റ്റോറന്റ് ജീവനക്കാരനായ ഉണ്ണികൃഷ്ണൻ കൂനംതൈ സി.പി. നഗറിൽ വാടകയ്ക്ക് താമസിച്ചു വരികയാണ്. ഇയാളുടെ ഭാര്യ കഴിഞ്ഞ ഡിസംബറോടെ പ്രസവത്തിനുപോയി. ഈ സമയം സുഹൃത്ത് അഭിദാസിന്റെ സഹായത്തോടെ സമൂഹമാധ്യമം വഴി യുവതിയെ പരിചയപ്പെട്ടു. വിവാഹിതനാണെന്നത് മറച്ചുവെച്ച് വിവാഹവാഗ്ദാനം നൽകി കൂടെ താമസിപ്പിച്ചു.

ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രസവം കഴിഞ്ഞ് വരാറായപ്പോൾ യുവതിയെ കൂട്ടുകാരൻ അഭിദാസിനെ ഏൽപിച്ചു. എന്നാൽ ഉണ്ണികൃഷ്ണനിൽ നിന്നു ഗർഭിണിയായ യുവതി അഭിദാസിനൊപ്പം പോകാൻ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. പിന്നീടാണ് ഉണ്ണികൃഷ്ണൻ വിവാഹിതനാണെന്ന് യുവതി അറിഞ്ഞത്. തന്നെ ഇരുവരും ചേർന്ന് വഞ്ചിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. അഭിദാസ് ഒളിവിലാണ്. കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എ. പ്രസാദിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.

Related posts