ചെന്നൈയിൽ ട്രെയിനിൽനിന്നു നാലു കോടി പിടിച്ച സംഭവം: ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്നു പോലീസ്


ചെന്നൈ: ചെന്നൈയിൽ ട്രെയിനിൽനിന്നു നാലു കോടി പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ റെയിൽവേ ഇക്യുവിന് അപേക്ഷിച്ചത് തിരുന്നൽവേലിയിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്‍റെ ലെറ്റർപാഡിലാണെന്ന് പോലീസ് കണ്ടെത്തി.

സ്റ്റേഷനിലേക്ക് പോകും മുൻപ് നൈനാരുടെ ഹോട്ടലിലാണ് ഇവർ തങ്ങിയത്. കൂടാതെ നൈനാറുടെ തിരിച്ചറിയൽ കാർഡും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു.

പണവുമായി ബന്ധമില്ലെന്ന ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്‍റെ ഫോണിൽനിന്ന് നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്.

പണം കൊടുത്തുവിട്ടവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് വിശദമാക്കി. ജയശങ്കർ, ആസൈതമ്പി എന്നിവർ പണം നൽകിയെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി.

ഇവർ ഒളിവിലെന്ന് താംബരം പോലീസ് പറഞ്ഞു. അതേ സമയം സംഭവത്തെക്കുറിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts

Leave a Comment