എന്നും കണ്ടുകൊണ്ടിരിക്കുന്നവർ, എന്നിട്ടും ഒരടി മണ്ണിനുവേണ്ടി ചെയ്തത് കൊടുംക്രൂരത;  മട്ടന്നൂരിൽ  അയൽവാസിയുടെ വെട്ടേറ്റു യുവതിയുടെ നില ഗുരുതരം


മട്ടന്നൂർ: ചാവശേരിപ്പറമ്പിൽ യുവതിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ബംഗ്ലാവിന് സമീപത്തെ ടി.എൻ. മൈമൂന (47) യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയൽവാസി അബ്ദുവാണ് വെട്ടിയതെന്ന് പറയുന്നു. മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നു പുലർച്ചെ 6.30 ഓടെയായിരുന്നു സംഭവം

. ബന്ധുവിനെ വാഹനം കയറ്റി വിടാൻ റോഡിലെത്തിയ മൈമൂന തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അയൽവാസിയായ അബ്ദു കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടിയത്.

ബഹളം കേട്ടെത്തിയ അയൽവാസികൾ മൈമൂനയെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അബ്ദുവിന്‍റെ വീട്ടുമുറ്റത്തുനിന്നു വസ്ത്രങ്ങൾ അലക്കിയ വെള്ളം റോഡിലേക്ക് ഒഴുകുന്നതിനെക്കുറിച്ച് മൈമൂന അബ്ദുവിനോട് ചോദിച്ചതായും ഇതിനു ശേഷമാണ് കത്തിയുമായെത്തി വെട്ടിയതെന്നും പറയുന്നു.

അബ്ദുവിന്‍റെ വീടിന് സമീപത്തെ കൂടി നിരവധി വീടുകളിലേക്ക് റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതായി വാർഡ് കൗൺസിലർ സാജിദ് ചൂര്യോട്ട് പറഞ്ഞു.

അടുത്ത ദിവസം മൈമൂന വിദേശത്തുള്ള ബന്ധുവിന്‍റെ അടുത്തേക്ക് പോകാനിരിക്കെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ മട്ടന്നൂർ എസ് ഐ കെ.വി.ഉമേശന്‍റെ നേതൃത്വത്തിൽ പ്രതിക്ക് വേണ്ടി തെരച്ചിൽ നടക്കുകയാണ്.

 

Related posts

Leave a Comment