കായംകുളത്തെ പെണ്ണുങ്ങളെ കണ്ട്ക്കാ;  ബിവറേജിൽ ക്യൂവിൽ നിന്ന് മദ്യം വാങ്ങാൻ എത്തിയ ആളെ  കണ്ട് പുരുഷന്മാർ ഞെട്ടി;  യാതൊരു ഞെട്ടലുമില്ലാതെ  ഒരു കുപ്പി വിസ്കിയും വാങ്ങി കൂളായി യുവതിയും

കായംകുളം: ബിവേറേജസ് കോർപ്പറേഷന്‍റെ ഒൗട്ട് ലെറ്റിൽ സാധാരണ ക്യൂവിൽ നിന്ന് പരസ്യമായി മദ്യം വാങ്ങാൻ എത്തുന്നത് പുരുഷന്മാരാണ്. എന്നാൽ കായംകുളത്ത് പരസ്യമായി പുരുഷന്മാരുടെ ഇടയിൽ നിന്ന് മദ്യം വാങ്ങാൻ ഒരു യുവതി എത്തിയത് പുരുഷന്മാരുടെ സംഘത്തെ ഞെട്ടിച്ചു.

കായംകുളത്ത് ബിവറേജസ് ഒൗട്ട് ലെറ്റിലാണ് സംഭവം നടന്നത്. മദ്യം വാങ്ങാൻ പുരുഷൻമാർ ഇവിടെ ക്യൂ നിൽക്കുകയായിരുന്നു.ക്യൂവിലേക്ക് ചുരിദാറും ഹെൽമെറ്റും ഓവർ കോട്ടും ധരിച്ച് ടൗവൽ കൊണ്ട് മുഖത്തിന്‍റെ കുറച്ചു ഭാഗം മറച്ച് ഒരാൾ എത്തി. പുരുഷൻമാർ ഇത് ആദ്യം ശ്രദ്ധിച്ചില്ല.

പിന്നീട് ഇവർ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ് ക്യൂവിൽ നിൽക്കുന്നത് യുവതിയാണെന്നറിയുന്നത്. ഇതോടെ പുരുഷന്മാരുടെ ഭാഗത്തു നിന്നും ചില കമന്‍റുകൾ ഉയർന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ യുവതി ഒരു കുപ്പി വിസ്കിയും വാങ്ങി കൂളായി സ്കൂട്ടറിൽ കയറി സ്ഥലം വിട്ടു.

Related posts