നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കാതെ ഒരു കിണർ;  ഷൈജിന്‍റെ പുരയിടത്തിലെ കിണറ്റിൽ നിന്നും മോട്ടർ ഉപയോഗിച്ച് വെള്ളം എടുക്കുന്നത് പതിനഞ്ചോളം കുടുംബങ്ങൾ

കടുത്തുരുത്തി: കടുത്ത വേനലിലും 15 കുടുംബങ്ങൾക്ക് ക്ഷാമമില്ലാതെ കുടിവെള്ളം നൽകുന്ന പെരുവയിലെ കിണർ. അവർമ കൊരവേലിൽ കെ.വി. ഷൈജിന്‍റെ പുരയിടത്തിലെ കിണറാണ് നാളിതുവരെ വറ്റാതെ നിലനിൽക്കുന്നത്. പന്ത്രണ്ട് മോട്ടോറുകളാണ് വെള്ളം എടുക്കുന്നതിനായി കിണറ്റിൽ സ്ഥാപിച്ചിരിക്കുന്നത്.

മോട്ടോറുകൾ തുടർച്ചയായി പ്രവർത്തിച്ചിട്ടും കിണറ്റിലെ വെള്ളത്തിന് മാറ്റമില്ല. പതിനഞ്ചോളം വീട്ടുകാരാണ് ഇത്തരത്തിൽ മോട്ടോർ ഉപയോഗിച്ച് ഈ കിണറ്റിൽ നിന്നു വെള്ളം എടുക്കുന്നത്. വേനൽ കടുത്തതോടെ പരിസര പ്രദേശങ്ങളിലെ പല കിണറുകളും വറ്റിയ നിലയിലാണ്.

ഏല്ലാ വർഷവും വേനലാകുന്നതോടെ ഈ കിണറ്റിൽ പതിനഞ്ചോളം മോട്ടോറുകളാണ് സ്ഥാപിക്കുന്നത്. കൂറേയാളുകൾ കൂടി കിണറ്റിൽ മോട്ടോർ വയ്ക്കാൻ അനുമതി തേടി ഷൈജിനെ സമീപിച്ചിട്ടുണ്ട്.

Related posts