തനിക്കെതിരെയുള്ള പരാതി ടിപിയെ ഇപ്പോഴും ചിലർ ഭയക്കുന്നു വെന്നതിനാൽ; പരാതി രാഷ്‌‌ട്രീയ പ്രേരിതമെന്ന് കെ.കെ.രമ

തിരുവനന്തപുരം: തനിക്കെതിരേ പരാതി നൽകിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് വടകര എംഎൽഎ കെ.കെ രമ. ടിപി ചന്ദ്രശേഖരന്‍റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു നിയമസഭയിൽ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തത്.

ഇത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് കാട്ടി ജനതാദൾ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി.പി പ്രേംകുമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു.

പരാതി നൽകിയതിനെത്തുടർന്ന് ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ എകെജി സെന്‍ററിൽ നിന്നുള്ള നിർദേശപ്രകാരം ആയിരിക്കാം പരാതി എന്നാണ് കെ.കെ രമ ഇതേപ്പറ്റി പ്രതികരിച്ചത്.

സ്പീക്കർ തീരുമാനം എടുക്കട്ടേയെന്നും കെ.കെ.രമ മാധ്യമങ്ങളോടു പറഞ്ഞു. നിയമസഭയിൽ നടന്ന കയ്യാങ്കളിയും സ്പീക്കറുടെ കസേര മറിച്ചിട്ട സംഭവവും സഭാച്ചട്ടത്തിൽ ഉൾപ്പെട്ടതാണോ എന്ന് ചോദിച്ച കെ.കെ രമ തനിക്കെതിരെയുള്ള പരാതി ടി.പിയെ ഇപ്പോഴും ചിലർ ഭയക്കുന്നതിന്‍റെ സൂചനയാണെന്നും പറഞ്ഞു.

 

Related posts

Leave a Comment