ജോസ് കെ. മാണിയുടെ രാജി ജനങ്ങളോടുള്ള വെല്ലുവിളി; കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ തയാറുണ്ടോ എന്ന് കേരള കോണ്‍ഗ്രസ്-എം വ്യക്തമാക്കണ മെന്ന് കോടിയേരി

തിരുവനന്തപുരം: രാജ്യസഭയിലേക്ക് പോകാൻ ലോക്സഭാംഗത്വം രാജിവയ്ക്കുന്ന ജോസ് കെ. മാണിയുടെ നടപടി കോട്ടയം മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു വർഷം കൂടി തന്‍റെ ടേം പൂർത്തിയാകാനിരിക്കേ ജോസ് കെ. മാണിയുടെ രാജി വഴി മണ്ഡലത്തിന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നും കോടിയേരി വിമർശിച്ചു.

രാജ്യസഭയിലേക്ക് ജോസ് കെ. മാണി പോകുന്പോൾ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ തയാറുണ്ടോ എന്ന് കേരള കോണ്‍ഗ്രസ്-എം വ്യക്തമാക്കണം. രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റെ പേരിൽ കോണ്‍ഗ്രസിൽ നടക്കുന്ന പോര് സ്ഥാനമാനങ്ങൾ ലക്ഷ്യംവച്ചുള്ളത് മാത്രമാണ്. അതിനാലാണ് എൽഡിഎഫ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനാർഥിയെ നിർത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധം ഉയർത്തുന്ന കോണ്‍ഗ്രസ് എംഎൽഎമാരും നേതാക്കളുമാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്കെതിരേ സ്ഥാർഥിയെ രംഗത്തിറക്കേണ്ടത്. അങ്ങനെ സംഭവിച്ചാൽ ഇടതുപക്ഷം ആ സ്ഥാനാർഥിക്ക് പിന്തുണ കൊടുക്കുമോ എന്ന് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

Related posts