ഡോ. വന്ദനാദാസ് കൊലക്കേസ് : വിധി ഒരു മാസത്തിനുള്ളിൽ; 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി സാധനങ്ങളും കോടതിയിൽ ഹാജരാക്കി പ്രോസിക്യൂഷൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിലെ ഹൗസ് സർജൻ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായതിനാൽ അടുത്തമാസം വിധി പറയാൻ സാധ്യത. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിനെയാണ് ഒടുവിൽ വിസ്തരിച്ചത്.

2023 മെയ് 10നു നടന്ന കൊലക്കേസിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 12നാണ് വിചാരണ ആരംഭിച്ചത്. സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊല്ലുകയും കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കൽ കോടതിയിൽ ഹാജരാക്കി.

പ്രതി ക്രൂരമായ രീതിയിൽ ശാരീരികമായി ഉപദ്രവിക്കുന്നതിൽ മടി കാണിക്കാത്ത ആളാണെന്ന് പ്രോസിക്യൂഷൻ സാക്ഷിയായി കോടതിയിൽ വിസ്തരിച്ച അടുത്ത ബന്ധു മൊഴി നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്രിക ആശുപത്രിയിൽ ഉണ്ടായിരുന്ന ഫിൽട്ടർ വാട്ടർ ടാപ്പിൽ കഴുകിയ ശേഷം ഒളിപ്പിക്കാൻ ശ്രമിച്ചതും കേസിൽ പ്രതിക്ക് എതിരെയുള്ള സാഹചര്യമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

പോലീസ് ഉദ്യോഗസ്ഥരെയും മറ്റും ആക്രമിക്കുന്ന ദൃശ്യങ്ങളും ഹാജരാക്കി. വന്ദനയും കൂടെയുണ്ടായിരുന്ന ഡോക്ടറും തന്നെ ചികിത്സിക്കുന്ന ദൃശ്യങ്ങൾ പ്രതി തന്‍റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യം പോലീസ് കണ്ടെടുത്ത് കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു.

കേസിൽ കോടതി പ്രതിയെ നേരിട്ട് ചോദ്യം ചെയ്യുന്ന നടപടി തിങ്കളാഴ്ച ആരംഭിക്കും. അതിനുശേഷം പ്രതിഭാഗത്തിനു സാക്ഷികളുണ്ടെങ്കിൽ വിസ്താരം നടക്കും. തുടർന്നു വിധി പ്രഖ്യാപനത്തിലേക്കു കടക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ്. ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.

Related posts

Leave a Comment