ചിതറ കൊലപാതക കേസിലെ പ്രതിയും സിപിഎമ്മുകാരന്‍; പുലിവാല് പിടിച്ച് കോടിയേരി, കൊലപാതകത്തില്‍ രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്, ഷാജഹാനും താനുമടക്കം കുടുംബം പൂര്‍ണമായും സിപിഎം അനുഭാവികളാണ്, കൊലയാളിയുടെ സഹോദരന്റെ വാക്കുകള്‍ ഇങ്ങനെ

ചിതറയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊന്ന കേസിലെ പ്രതിയും സിപിഎമ്മുകാരനാണെന്ന് വെളിപ്പെടുത്തല്‍. പ്രതി ഷാജഹാന്റെ സഹോദരന്‍ സുലൈമാനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍. ഇത് രാഷ്ട്രീയമില്ല. തങ്ങളുടെ കുടുംബം സിപിഎം അനുഭാവമാണ് പുലര്‍ത്തുന്നത്. ഇതുവരെ പരസ്യമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട ബഷീറിന്റെ ബന്ധുക്കളും കൊലപാതകം വ്യക്തിവൈര്യാഗത്തെ തുടര്‍ന്നാണ്. അല്ലാതെ ഇതില്‍ രാഷ്ട്രീയമില്ലെന്നും വെളിപ്പെടുത്തിയിരുന്നു. പ്രതിയും തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് താന്‍ ബഷീറിനെ കൊന്നത് വ്യക്തിവൈരാഗ്യം കാരണമെന്നാണ് പറഞ്ഞിരുന്നു.

കൊലപാതകത്തില്‍ രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്. ഷാജഹാനും താനുമടക്കം കുടുംബം പൂര്‍ണമായും സിപിഎം അനുഭാവികളാണ്. പരസ്യമായി ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഷാജഹാനെ കോണ്‍ഗ്രസുകാരനാക്കുന്നതെന്നും സുലൈമാന്‍ വ്യക്തമാക്കി.

താന്‍ ബഷീറിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമാണെന്ന് പ്രതി ഷാജഹാന്‍ തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കളിയാക്കിയതിനാണ് കൊലയെന്നും ഷാജഹാന്‍ പരസ്യമായി പറഞ്ഞു. രാഷ്ട്രീയ വിരോധമല്ല വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം ബഷീറിന്റെ ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു.

ചിതറ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പെരിയ കൊലപാതകങ്ങള്‍ക്ക് പ്രതികാരമാണ് ചിറയിലെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് കൊല്ലപ്പെട്ട ബഷീറിന്റെയും പ്രതി ഷാജഹാന്റെയും ബന്ധുക്കളുടെ വെളിപ്പെടുത്തലുകള്‍.

Related posts